ന്യൂഡൽഹി: അമൃതകാലത്തിന്റെ വളർച്ചയ്ക്കുള്ള ഇന്ധനമാണ് ഇസ്രോയുടെ ദൗത്യങ്ങളെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ്. അടുത്ത 25 വർഷം കാലം കൊണ്ട് കരുത്തുറ്റ സാമ്പത്തിക വളർച്ച കൈവരിക്കാൻ രാജ്യത്തിനാകും. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലൂടെ ഇന്ത്യയുടെ ബഹിരാകാശ മേഖലയ്‌ക്ക് പുതിയ കാഴ്ചപ്പാടുകൾ തുറന്ന് നൽകിയ പ്രധാനമന്ത്രിക്ക് കീഴിലാണ് സമീപ കാലത്ത് ബഹിരാകാശ വിസ്മയങ്ങൾ സാധ്യമായത്. എന്നാൽ ഇനി ആകാശം പരിധിയല്ലെന്ന് തെളിക്കുന്നതായിരുന്നു ചന്ദ്രോപരിത്തലത്തിലെ വിസ്മയമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒൻപത് വർഷകാലത്ത് ബഹിരാകാശ മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ വളരെ വലുതാണ്. ഐഎസ്ആർഒയുമായി സഹകരിച്ച് ബഹിരാകാശ പരിവേക്ഷണങ്ങൾ നടത്താൻ പോലും മറ്റ് രാജ്യങ്ങൾ പദ്ധതിയിടുന്നു. പരിമിതമായ വിഭവങ്ങൾക്കിടയിലും ചെലവ് കുറഞ്ഞ മാർഗത്തിലൂടെ ലക്ഷ്യം വിജയത്തിലെത്തിക്കാൻ ഇന്ത്യയ്‌ക്കാകുമെന്ന് ലോകം തിരിച്ചറിഞ്ഞു. ഇത് ആഗോളതലത്തിൽ തന്നെ വമ്പൻ മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്. മാനുഷിക ശേഷിയിലും ഇന്ത്യ മുൻനിര രാജ്യമായി ഉയരുകയാണന്നും അദ്ദേഹം പറഞ്ഞു.
Comments