ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരേസമയം നടത്താനുള്ള കേന്ദ്രസർക്കാരിന്റെ നയത്തെ പിന്തുണച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് കൃത്യമായി നടപ്പിലാക്കിയാൽ അത് രാജ്യ താൽപ്പര്യത്തിന് ഗുണകരമായിരുക്കുമെന്ന് പ്രശാന്ത് കിഷേർ ദേശീയ മാദ്ധ്യമത്തോട് വ്യക്തമാക്കി.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം 1967 മുതൽ 18 വർഷം വരെ രാജ്യത്ത് ഒരേസമയം തെരഞ്ഞെടുപ്പ് നടന്നതെങ്ങനെയെന്ന് പ്രശാന്ത് കിഷോർ അനുസ്മരിച്ചു. ലോക്സഭാ-സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിന് അനുകൂലമായ കാരണങ്ങളും അദ്ദേഹം പങ്കുവെച്ചു.
”ഇന്ത്യയെപ്പോലെ വലിയ ഒരു രാജ്യത്ത്, രാജ്യത്തിന്റെ 25% പൗരൻമാരും ഓരോ വർഷവും വോട്ടുചെയ്യുന്നു. അതിനാൽ ഭരണസംവിധാനം മിക്കപ്പോഴും തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. ഇത് ഒന്ന് രണ്ട് തവണയായി പരിമിതപ്പെടുത്തിയാൽ ഗുണം ചെയ്യും. ആകെയുള്ള തെരഞ്ഞെടുപ്പ് ചെലവ് കുറയ്‌ക്കും, ആളുകൾക്ക് ഒരു തവണ മാത്രമേ തീരുമാനം എടുക്കേണ്ടി വരൂ”, അദ്ദേഹം പറഞ്ഞു.
”ഒറ്റ രാത്രികൊണ്ട് തെരഞ്ഞെടുപ്പ് രീതിയിലെ പരിവർത്തനം സാധ്യമല്ലെന്നും പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു. ചെറിയ എതിർപ്പുകൾ ഉയർന്നേക്കാം, സർക്കാർ ഒരു ബിൽ കൊണ്ടുവന്നേക്കാം അത് വരട്ടെ. സർക്കാരിന്റെ നല്ല ഉദ്ദേശങ്ങൾ നടക്കണം, അത് രാജ്യത്തിന് ഗുണം ചെയ്യും പ്രശാന്ത് കിഷോർ വ്യക്തമാക്കി.
Comments