ന്യൂഡൽഹി : അസം സർക്കാർ സംസ്ഥാനത്ത് ബഹുഭാര്യത്വം നിയമവിരുദ്ധമാക്കുന്നതിനെതിരെ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫണ്ട് മേധാവി ബദറുദ്ദീൻ അജ്മൽ . മുസ്ലീങ്ങൾ പൊതുവെ ഏകഭാര്യത്വത്തിൽ വിശ്വസിക്കുന്നവരാണെന്നും ഹിന്ദുക്കളാണ് ബഹുഭാര്യത്വം പിന്തുടരുന്നവരെന്നുമാണ് അജ്മലിന്റെ പ്രസ്താവന .
ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള അസം സർക്കാർ ബഹുഭാര്യത്വം നിയമവിരുദ്ധമാക്കുന്നതാണ് അജ്മലിനെ പ്രകോപിപ്പിച്ചിരിക്കുന്നത് .
“ബിജെപിയും അസം മുഖ്യമന്ത്രിയും സംസ്ഥാനത്ത് താമസിക്കുന്ന മുസ്ലീം ജനങ്ങളിൽ നിന്ന് എല്ലാം അപഹരിച്ചു. അവർക്ക് ജോലിയോ പണമോ ഇല്ല, പച്ചക്കറി വിൽക്കാൻ പോലും അനുവദിക്കുന്നില്ല. ഇപ്പോഴാണെങ്കിൽ, മുസ്ലീങ്ങൾക്ക് ഒന്നിലധികം വ്യക്തികളെ വിവാഹം കഴിക്കാൻ അവർ ആഗ്രഹിച്ചാലും കഴിയില്ല. മുസ്ലീങ്ങൾ തൊഴിൽ രഹിതരായതിനാൽ ബഹുഭാര്യത്വം ചെയ്യാൻ കഴിയുന്നില്ല. ഹിന്ദുക്കൾക്കാണ് പലപ്പോഴും ധാരാളം ഭാര്യമാരുള്ളത് – അജ്മൽ പറഞ്ഞു. നേരത്തേ ബഹുഭാര്യത്വം മുസ്ലീം സമുദായത്തിനുള്ളിൽ ഒരു പ്രശ്നമല്ലെന്നും എഐയുഡിഎഫ് മേധാവി പറഞ്ഞിരുന്നു.
അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, അൾജീരിയ, ഈജിപ്ത്, ഇറാൻ, നൈജീരിയ, കാമറൂൺ തുടങ്ങിയ നിരവധി ഇസ്ലാമിക രാജ്യങ്ങളിൽ ബഹുഭാര്യത്വം ഇപ്പോഴും അംഗീകരിക്കപ്പെടുകയും ആചരിക്കുകയും ചെയ്യുന്നു.
Comments