ബ്രസ്സൽസ്: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് പിന്നാലെ കേന്ദ്രസർക്കാരിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാഹുൽ. റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനോട് യോജിക്കുന്നതായി അദ്ദേഹം പറഞ്ഞു. യൂറോപ്യൻ പര്യടനത്തിനിടെയാണ് രാഹുലിന്റെ പരാമർശം.
കേന്ദ്ര സർക്കാർ നിലവിൽ നിർദ്ദേശിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ നിലപാട് പ്രതിപക്ഷത്തിന് ഉണ്ടാകുമെന്ന് കരുതുന്നില്ല. പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയപ്പോൾ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിൽപന ഉയരുന്നതിനെക്കുറിച്ച് മാദ്ധ്യമപ്രവർത്തരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു രാഹുൽ.
റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും കേന്ദ്രസർക്കാരിനെ പ്രശംസിച്ചിരുന്നു. രണ്ട് രാജ്യങ്ങൾ ഏറ്റുമുട്ടുമ്പോൾ
ഏതു ഭാഗത്ത് നിലകൊള്ളണമെന്നത് സംബന്ധിച്ച് രാജ്യങ്ങളുടെ മേൽ സമ്മർദ്ദം ഉണ്ടാകും. സമാധാനത്തിന് വേണ്ടി നിലകൊള്ളുന്ന വേളയിൽ തന്നെ സ്വന്തം സാമ്പത്തിക താത്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന രീതിയിൽ ഇന്ത്യ പ്രവർത്തിച്ചു.ഭാരതത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയേക്കാൾ കൂടുതൽ ശുഭാപ്തിവിശ്വാസമുണ്ടെന്നുമായിരുന്നു മൻ മോഹൻ സിംഗ് പറഞ്ഞത്.
Comments