ദബോലിം : ഹിന്ദു വിദ്യാർത്ഥിനികളെ ഇസ്ലാമിക് വർക്ക് ഷോപ്പിൽ പങ്കെടുപ്പിക്കുകയും ഹിജാബ് ധരിക്കാൻ നിർബന്ധിക്കുകയും ചെയ്ത സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. കേശവ് സ്മൃതി സ്കൂൾ പ്രിൻസിപ്പൽ ശങ്കർ ഗോങ്കറിനെയാണ് സസ്പെൻഡ് ചെയ്തത് . വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ പ്രകാരമല്ല മറിച്ച് ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷനാണ് ശിൽപശാല സംഘടിപ്പിച്ചത്.
തങ്ങളെ ഒരു മസ്ജിദിലേക്ക് കൊണ്ടുപോയി ഹിജാബ് ധരിപ്പിക്കുകയും ചില മുസ്ലീം മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് കുട്ടികൾ പരാതിപ്പെട്ടുവെന്ന് രക്ഷിതാക്കൾ പറഞ്ഞു. നിരോധിത പോപ്പുലർ ഫ്രണ്ട് സംഘടനയുമായി ബന്ധമുള്ളതാണ് സ്റ്റുഡന്റ്സ് ഇസ്ലാമിക് സംഘടന .മസ്ജിദിലെ മൗലാന വിഗ്രഹാരാധനകളിൽ വിശ്വസിക്കരുതെന്ന് വിദ്യാർത്ഥികളോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്.
ശുപാർശ കത്തിന് വിദ്യാഭ്യാസ വകുപ്പിൽ നിന്നോ എഡിഇഐയിൽ നിന്നോ യാതൊരു അംഗീകാരവും ലഭിച്ചിട്ടില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് പറഞ്ഞു . പ്രിൻസിപ്പലിന്റെ പിന്തുണയോടെയുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങളാണിവ . പ്രിൻസിപ്പലിനെതിരെ പോലീസിൽ പരാതി നൽകിയെന്നും കർശന നടപടിയെടുക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
Comments