ചെന്നൈ: ഹിന്ദുമതത്തിനെതിരെ പോരാടാനാണ് പ്രതിപക്ഷ പാർട്ടികൾ എല്ലാം ചേർന്ന് ഐ.എൻ.ഡി.ഐ.എ സഖ്യം രൂപീകരിച്ചിരിക്കുന്നതെന്ന് തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടി. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദനിധി സ്റ്റാലിന്റെ ആഹ്വാനത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ഉയരുമ്പോഴാണ് പ്രതിപക്ഷ സഖ്യം ഹിന്ദുമതത്തെ എതിർക്കാൻ രൂപപ്പെട്ടതാണെന്നുള്ള ഡിഎംകെ നേതാവിന്റെ വെളിപ്പെടുത്തൽ. ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന ആഹ്വാനത്തിനെ തള്ളിപ്പറയാൻ തയ്യാറാകാത്തതോടെ പ്രതിപക്ഷ സഖ്യത്തിന്റെ അജണ്ട വ്യക്തമായിരുന്നു. ഇപ്പോൾ, ഡിഎംകെ മന്ത്രി തന്നെ സത്യം തുറന്നു പറഞ്ഞതോടെ മറ്റൊരു വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്.
‘മാദ്ധ്യമങ്ങളിലൂടെയടക്കം സനാതന ധർമ്മത്തെ എതിർക്കുകയെന്നതാണ് നമ്മുടെ തത്വം. ഞങ്ങൾ ഇതിനോടകം തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഇന്ത്യ എന്നത് സനാതന ധർമ്മത്തിനെതിരെ രൂപീകരിച്ച ഒരു സഖ്യമാണ്. നമ്മുക്ക് പല അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. എന്നാൽ, സനാതന ധർമ്മത്തെ എതിർക്കുന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല. ഈ സഖ്യത്തിലെ എല്ലാവരും തുല്യത കൊണ്ടുവരാനും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനും സ്ത്രീകൾക്കും പുരുഷന്മാർക്കുമിടയിലുള്ള സമത്വത്തിനും ആഗ്രഹിക്കുന്നു. ഇന്ത്യാ സഖ്യം രൂപീകരിച്ച 26 പാർട്ടികളുടെയും അജണ്ട ഇതാണ്. ഇത് നടക്കണമെങ്കിൽ രാഷ്‌ട്രീയ ശക്തി വേണം’- എന്നാണ് കെ.പൊൻമുടി പറഞ്ഞത്.
I.N.D.I Alliance has declared a full-scale fight against Hindus & Sanatana Dharma!!
DMK Minister K Ponmudy announces that all the 26 parties in the alliance are united to fight Sanatana Dharma!
Wake up Hindus, let’s show the power of Sanatana Dharma! pic.twitter.com/NZJTXNtDY7
— Shobha Karandlaje (@ShobhaBJP) September 11, 2023
“>
ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ ഉന്മൂലന ആഹ്വാനത്തെ പിന്തുണച്ച് ഡിഎംകെ നേതാവ് എ രാജയും രംഗത്തു വന്നിരുന്നു. സനാതന ധര്‍മ്മത്തെ സംബന്ധിച്ച ഉദയനിധി സ്റ്റാലിന്റെ നിലപാട് മൃദുവായിരുന്നുവെന്നാണ് രാജയുടെ പ്രതികരണം. സനാതന ധര്‍മ്മത്തെ എച്ച്‌ഐവിയോടും കുഷ്ഠരോഗത്തോടുമാണ് താരതമ്യം ചെയ്യേണ്ടതെന്നും ഇയാൾ പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ മകനും കോൺഗ്രസ് എംഎൽഎയുമായ പ്രിയങ്ക് ഖാർഗെയും ഉദയനിധിക്ക് പിന്തുണ നൽകിയിരുന്നു. എല്ലാ പാർട്ടികൾക്കും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട് എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ തള്ളാതെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും പ്രതികരിച്ചത്. കൃത്യമായി ഹിന്ദുമതത്തിനെതിരെയും സനാതന ധർമ്മത്തിനെതിരെയുമാണ് പ്രത്യപക്ഷ സഖ്യം എന്ന് അടിവരയിടുന്നതായിരുന്നു നേതാക്കളുടെ പ്രതികരണം.
Comments