ന്യൂഡൽഹി: ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യയുമായി ദക്ഷിണ കൊറിയയ്‌ക്ക് പൗരാണിക കാലം മുതൽ ബന്ധമുണ്ടെന്ന് ദക്ഷിണ കൊറിയൻ അംബാസഡർ ചാങ് ബോക്ക്. 2000 വർഷം മുൻപ് ഭാരതത്തിലെ രാജകുമാരി കൊറിയൻ രാജാവിനെ വിവാഹം കഴിച്ചിരുന്നു. ആ രാജകുമാരി അയോദ്ധ്യയിൽ നിന്നാണെന്ന് ചരിത്ര പുസ്‌കങ്ങളിൽ പറയുന്നുണ്ട്. ഇത് ഉത്തർപ്രദേശിലെ അയോദ്ധ്യയാണെന്നാണ് തങ്ങൾ വിശ്വസിക്കുന്നത് ദക്ഷിണ കൊറിയൻ അംബാസിഡർ പറഞ്ഞു.
”ചരിത്രപരമായി ഞങ്ങൾക്കും അയോദ്ധ്യ പുണ്യസ്ഥലമാണ്. അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ഞങ്ങൾക്കും പ്രധാനമാണ്. അയോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്കുള്ള ക്ഷണം പ്രതീക്ഷിച്ചുകൊണ്ട്, ചാങ് ബോക്ക് പറഞ്ഞു. കേന്ദ്ര സർക്കാർ ഇതിനായി മുൻകൈ എടുക്കുമെന്ന് പ്രതിക്ഷിക്കുന്നു. സർക്കാരിന്റെ ക്ഷണം ലഭിച്ചാൽ ചടങ്ങിൽ ഉന്നതതല സംഘം പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുമെന്ന് ക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി പറഞ്ഞു. അയോദ്ധ്യാ രാമജന്മഭൂമിയിലെ പ്രതിഷ്ഠാ മഹോത്സവത്തിൽ 160 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും . ലോകമെമ്പാടുമുള്ള രാമഭക്തർ കാത്തിരിക്കുന്ന മുഹൂർത്തത്തിൽ ആകെ അഞ്ച് ലക്ഷത്തിലേറെ പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി 15 നും 24 നും ഇടയിലാണ് രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കുന്നത്. തുടർന്ന് രാമക്ഷേത്രം ജനുവരിയിൽ തന്നെ ഭക്തർക്കായി തുറന്നു നൽകും.
Comments