ബെംഗളൂരു : കർണാടകയിലെ ഈദ്ഗാ ഗ്രൗണ്ടിൽ ഗണേശ വിഗ്രഹം സ്ഥാപിക്കാനും അനുമതി നൽകി . ഹൂബ്ലി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഈശ്വർ ഉള്ളഗഡിയാണ് ഗണേശചതുര് ത്ഥി പരിപാടികൾ സംഘടിപ്പിക്കാൻ അനുമതി നൽകിയത് . ഇതിനായി കർണാടക ഹൈക്കോടതി മുനിസിപ്പൽ കോർപ്പറേഷന് നിർദേശം നൽകിയിരുന്നു. അതേസമയം ഗണേശ ചതുർത്ഥി സംഘടിപ്പിക്കാന് അനുമതി നൽകിയതിനെതിരെ അഞ്ജുമാന് -ഇ-ഇസ്ലാം രംഗത്തെത്തിയിരുന്നു.
കർണാടകയിലെ പ്രധാന നഗരമായ ഹുബ്ലി-ധാർവാഡിൽ, ഈദ്ഗാഹ് ഗ്രൗണ്ടിൽ ഗണേശ ചതുർത്ഥിയുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിക്കാൻ ഹിന്ദുക്കൾ അനുമതി തേടിയിരുന്നു. ഈ അനുമതി നൽകാനുള്ള പ്രമേയം മേയറും മുനിസിപ്പൽ കോർപ്പറേഷൻ അംഗങ്ങളും 2023 ഓഗസ്റ്റ് 31-ന് തന്നെ പാസാക്കി. എന്നാൽ, അതിന്റെ ഔദ്യോഗിക അനുമതി കമ്മീഷണർ നൽകേണ്ടതായിരുന്നു.ക
മ്മീഷണർ അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയതിന് പിന്നിൽ കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ സമ്മർദ്ദമായിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രാദേശിക ബിജെപി നേതാക്കൾ പ്രതിഷേധിക്കുകയും സമരം നടത്തുകയും ചെയ്തിരുന്നു.മുസ്ലീം പ്രീണന രാഷ്‌ട്രീയത്തിന്റെ പേരിലാണ് കമ്മീഷണർ അനുമതി തടഞ്ഞുവെക്കുന്നതെന്ന് ബിജെപി നേതാക്കൾ പറയുന്നു. അനുമതി നൽകുന്നതിന് മുമ്പ് മറ്റ് വസ്തുതകൾ പരിഗണിക്കുമെന്ന് കമ്മീഷണർ ഈശ്വർ ഉള്ളഗഡി പറഞ്ഞിരുന്നു. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട് പോലീസ് കമ്മീഷണറോട് അഭിപ്രായം തേടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തുടർന്ന് ഈദ്ഗാ ഗ്രൗണ്ടിൽ ഗണേശ വിഗ്രഹം സ്ഥാപിച്ച് 11 ദിവസത്തെ പരിപാടി സംഘടിപ്പിക്കാൻ ഹിന്ദു പ്രവർത്തകർ കോടതിയുടെ അനുമതി തേടിയിരുന്നു. മുനിസിപ്പൽ കോർപ്പറേഷന്റെ അനുമതിയിൽ പ്രതിഷേധിച്ച് അഞ്ജുമാൻ-ഇ-ഇസ്ലാം എന്ന മുസ്ലീം സംഘടന കർണാടക ഹൈക്കോടതിയിൽ ഈ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. എന്നാൽ, ഈ ഹർജി കോടതി തള്ളി.
കോടതി ഉത്തരവിന് ശേഷം നഗരസഭാ കമ്മീഷണർ ഈശ്വർ ഉള്ളഗഡി സംഘാടക സമിതി അംഗങ്ങൾക്ക് അനുമതി പത്രം നൽകി.
Comments