ന്യൂഡൽഹി: പൂനെ ഐസിഎംആർ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ദേശീയ സർവേയിൽ രാജ്യത്ത് നിരവധി ഇടങ്ങളിൽ നിപ വൈറസ് സാന്നിദ്ധ്യമെന്ന് റിപ്പോർട്ട്. രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും വവ്വാലുകളിൽ നിപ വൈറസ് സാന്നിദ്ധ്യമുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ എപ്പിഡമോളജി ആൻ കമ്മ്യൂണിക്കബിൽ ഡിസീസസ് വിഭാഗം മുൻ മേധാവി ഡോ. രാമൻ ഗംഗാഖേദ്കർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
2023 ജൂലൈ വരെ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് ഇത് സംബന്ധിച്ച് സർവേ നടന്നത്. കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്‌ട്ര, ബിഹാർ, പശ്ചിമബംഗാൾ, അസം, മേഘാലയ, പുതുച്ചേരി എന്നിവിടങ്ങളിലായാണ് സർവേ നടന്നത്. വവ്വാലുകളിൽ നിപ വൈറൽ ആന്റിബോഡികളുടെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു.
കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും നിപ സാന്നിദ്ധ്യമുണ്ടെങ്കിലും കേസുകളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിനാൽ തന്നെ നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഡോ.ഗംഗാഖേദ്കർ പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് ബാധിച്ചവരുടെ നിപ വൈറസ് മുമ്പ് ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്ത വൈറസ് വകഭേദമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു.
Comments