ബെംഗളൂരു: മലയാളിയായ ഭർത്താവിനെതിരെ പരാതിയുമായി കർണാടക സ്വദേശിനി. വാട്‌സ്ആപ്പിലൂടെ ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്നാണ് യുവതിയുടെ പരാതി. ദക്ഷിണ കന്നഡ ജില്ലയിൽ താമസിക്കുന്ന യുവതി സുല്ലിയ പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്. വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവ് മലയാളിയാണ്. ദമ്പതികൾക്ക് രണ്ട് പെൺമക്കളും ജനിച്ചിട്ടുണ്ട്.
തൃശൂർ സ്വദേശിയായ അബ്ദുൾ റഷീദാണ് ഭർത്താവെന്നാണ് വിവരം. ഏഴ് വർഷം മുമ്പായിരുന്നു ഇയാൾ ജയനഗർ സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്യുന്നത്. ഇതിനിടെ വിദേശത്തേക്ക് ഭാര്യയെ കൂട്ടിക്കൊണ്ടുവന്ന് താമസിപ്പിക്കുകയും ഇയാൾ ചെയ്തിരുന്നു. യുവതി രണ്ടാമത് ഗർഭിണിയായപ്പോഴാണ് തിരികെ നാട്ടിലെത്തിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
Comments