ന്യൂഡൽഹി: അമേരിക്കയ്‌ക്കും റഷ്യയ്‌ക്കും ചൈനയ്‌ക്കും ശേഷം ചന്ദ്രയനിലിറങ്ങിയ നാലാമത്തെ രാജ്യമാക്കി ഇന്ത്യയെ മാറ്റിയ ‘ചന്ദ്രയാൻ-3’ഇന്ന് രാജ്യസഭയിൽ ചർച്ച ചെയ്യും. ലേബർ, ടെക്സ്റ്റൈൽസ്, നൈപുണ്യ വികസനം എന്നിവ സംബന്ധിച്ച സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ റിപ്പോർട്ടുകളും പബ്ലിക് അക്കൗണ്ടുകളും സമിതിയുടെ റിപ്പോർട്ടുകളും സമർപ്പിച്ചതിന് ശേഷമാണ് ചർച്ചകൾ ആരംഭിക്കുന്നത്.
രാജ്യസഭയിലെ പ്രധാന്യമേറിയ വിഷയങ്ങളിൽ മുന്നിലാണ് ചന്ദ്രയാൻ -3 ദൗത്യം. രാജ്യസഭയുടെ ബിസിനസ്സുകളുടെ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. ചന്ദ്രയാൻ -3 ന്റെ വിജയത്തോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ ചന്ദ്രയാന്റെ വിജയം ലോകമെമ്പാടും ചർച്ചാ വിഷയമായിരുന്നു. നാല് വർഷം മുമ്പ് ചന്ദ്രയാൻ -2 പരാജയത്തെ കുറിച്ചുള്ള ശാസ്ത്ര ലോകത്തിന്റെ നിരാശയ്‌ക്ക് വിരാമമിട്ടുകൊണ്ടാണ് ഇന്ത്യ ചരിത്രപരമായ നേട്ടം കൈവരിച്ചത്.
സൾഫറിന്റെയും മറ്റ് ചെറിയ മൂലകങ്ങളുടെയും സാന്നിധ്യം കണ്ടെത്തുക, ആപേക്ഷിക താപനില രേഖപ്പെടുത്തുക, ചുറ്റുമുള്ള ചലനങ്ങൾ ശ്രദ്ധിക്കുക എന്നതായിരുന്നു ചന്ദ്രയാൻ-3ന്റെ ലക്ഷ്യം. നിലവിൽ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ‘സ്ലീപ്പ് മോഡിൽ’ ആണുള്ളത്. സെപ്റ്റംബർ 22-ന് ഉണരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments