ഉദ്ഘാടന മത്സരത്തിനിടെ നടന്ന വംശീയാധിക്ഷേപത്തിൽ അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷനിൽ പരാതി നൽകി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ബെംഗളൂരു എഫ്‌സി താരത്തിനെതിരെ നടപടി എടുക്കണമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം. സമൂഹമാദ്ധ്യമത്തിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം അറിയിച്ചത്. മത്സരത്തിന്റെ 82-ാം മിനിറ്റിലായിരുന്നു കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരം ഐബനെ ‘സ്‌മൈല്ലി റാറ്റ്’ എന്ന പദ പ്രയോഗത്തിന്റെ ആംഗ്യത്തിലൂടെയാണ് റയാൻ വില്യംസ് വംശീയാധിക്ഷേപം നടത്തിയത്.
മത്സരത്തിനിടെ ബെംഗളൂരു താരത്തിൽ നിന്നുണ്ടായ പ്രവൃത്തി നിരാശപ്പെടുത്തുന്നതാണ്. ഇതിനെ ശക്തമായി അപലപിക്കുന്നു. വംശീയതയ്‌ക്കും വിവേചനങ്ങൾക്കും ഫുട്‌ബോളിലോ മറ്റെവിടയെങ്കിലുമോ സ്ഥാനമില്ല. അധികാരികൾ ഈ വിഷയം അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും ഉചിതമായി പരിഹരിക്കാൻ ആവശ്യമായി നടപടികൾ കൈക്കൊള്ളുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. റയാൻ വില്യംസിനെതിരെ നടപടി സ്വീകരിക്കണമെന്ന് ബെംഗളൂരു എഫ് സിയോടും ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്.
𝐂𝐥𝐮𝐛 𝐒𝐭𝐚𝐭𝐞𝐦𝐞𝐧𝐭
Read more ➡️ https://t.co/Or8KETbavf#KBFC #KeralaBlasters pic.twitter.com/AAA2Cs0zJT
— Kerala Blasters FC (@KeralaBlasters) September 22, 2023
“>
വംശീയ അധിക്ഷേപത്തിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മ മഞ്ഞപ്പടയും എക്സിലൂടെ രംഗത്തെത്തിയിരുന്നു. വില്യംസ് ആക്ഷേപിക്കുന്ന വീഡിയോയും എക്സിൽ ആരാധക കൂട്ടായ്മ പങ്കുവച്ചിരുന്നു. വംശവെറി അംഗീകരിക്കാനാവില്ല, വംശീയ അധിക്ഷേപത്തെ ഞങ്ങൾ കർശനമായി എതിർക്കുന്നു. വംശീയ അധിക്ഷേപം നടത്തിയ കളിക്കാരനെതിരെ നടപടിയെടുക്കണം. ഫുട്ബോളിൽ വംശീയതയ്‌ക്ക് സ്ഥാനമില്ല!. എന്നാണ് മഞ്ഞപ്പട എക്സിൽ കുറിച്ചത്.