കാനഡയിൽ ആയുധപരിശീലന കേന്ദ്രമൊരുക്കി; ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടു; ഖലിസ്ഥാൻ ഭീകരൻ നിജ്ജാറിന് വർഷങ്ങളോളം തണലൊരുക്കിയത് കനേഡിയൻ സർക്കാർ   
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാനഡയിൽ ആയുധപരിശീലന കേന്ദ്രമൊരുക്കി; ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടു; ഖലിസ്ഥാൻ ഭീകരൻ നിജ്ജാറിന് വർഷങ്ങളോളം തണലൊരുക്കിയത് കനേഡിയൻ സർക്കാർ   

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2023, 11:31 am IST
FacebookTwitterWhatsAppTelegram

കാനഡയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി രഹസ്യാന്വേഷണ വിഭാഗം. കാനഡയിൽ ആയുധ പരിശീലന കേന്ദ്രമൊരുക്കുകയും ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

നിജ്ജാർ ആയുധ പരിശീലനത്തിന് ഉപയോഗിക്കുന്ന ആധുനിക തരത്തിലുള്ള വെടിക്കോപ്പുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് തലവൻ ജഗ്താർ സിംഗ് താരയുമായി ചേർന്ന് പഞ്ചാബിൽ ഭീകരാക്രമണ നടത്താനും മത പുരോഹിതരെയും വധിക്കാനും നിജ്ജാർ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനായി കാനഡയിൽ മന്ദീപ് സിംഗ് ധലിവാൾ, സർബ്ജിത് സിംഗ്, അനുപ് വീർ സിംഗ്, ദർശൻ സിംഗ് എന്നിവരടങ്ങിയ സംഘത്തെയും നിജ്ജാർ വളർത്തിയെടുത്തിരുന്നു.

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഇവർക്ക് ആയുധ പരിശീലനവും നൽകി. ക്യാമ്പിൽ എകെ-47, സ്‌നൈപ്പർ റൈഫിൾ, പിസ്റ്റളുകൾ എന്നിവയുമായി ബന്ധപ്പെട്ട പരിശീലനമായിരുന്നു നൽകിയതെന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. 2010-ൽ പഞ്ചാബിലെ പട്യാലയിലുണ്ടായ സ്ഫോടനത്തിൽ നാലുപേർക്ക് പരിക്കേറ്റ സംഭവത്തിൽ നിജ്ജാറിന്റെ പേരുണ്ടായിരുന്നു. ആക്രമണം നടത്തുന്നതിന് സാമ്പത്തിക സഹായം നൽകിയതിൽ നിജ്ജാർ ഉൾപ്പെട്ടിരുന്നുവെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. 2014-ൽ ഹരിയാനയിലെ ദേരാ സച്ചാ സൗദ ആസ്ഥാനത്ത് ഭീകരാക്രമണം നടത്താനും നിജ്ജാർ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇന്ത്യയിലെത്താൻ കഴിയാതെ പോവുകയായിരുന്നു.

ദേരാ സച്ച സൗദ ആക്രമണം നടക്കാതെ പോയതോടെ മുൻ ഡിജിപി മുഹമ്മദ് ഇസ്ഹാർ ആലം, പഞ്ചാബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശിവസേന നേതാക്കളായ നിശാന്ത് ശർമ, ബാബ മാൻ സിങ് പെഹോവ വാ എന്നിവരെ വധിക്കാൻ നിജ്ജാർ നിർദ്ദേശം നൽകി. പഞ്ചാബിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്താൻ പഞ്ചാബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുണ്ടാ തലവൻ അർഷ്ദീപ് സിംഗ് ഗില്ലിനും ഇയാളുടെ അനുയായികൾക്കുമൊപ്പം നിജ്ജാർ പ്രവർത്തിച്ചതായും രേഖയിലുണ്ട്.

2020-ൽ സിഖ് വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് അച്ഛനും മകനുമായ മനോഹർ ലാൽ അറോര, ജതീന്ദർബീർ സിംഗ് അറോറ എന്നിവരെ വധിക്കാൻ അർഷ്ദീപിനെയാണ് നിജ്ജാർ ചുമതലപ്പെടുത്തിയത്. ഇതേ വർഷം നവംബറിൽ നടന്ന ആക്രമണത്തിൽ മനോഹർ ലാൽ സ്വന്തം വീട്ടിൽ വച്ച് വെടിയേറ്റു മരിച്ചു. എന്നാൽ മകൻ രക്ഷപ്പെട്ടു. പ്രതിഫലമായി നിജ്ജാർ കാനഡയിൽ നിന്ന് അർഷ്ദീപിന് പണം അയച്ച് കൊടുത്തു. 2016-ൽ ശിവസേന നേതാക്കളെ കൊലപ്പെടുത്താനും പഞ്ചാബിൽ വർഗീയത സൃഷ്ടിക്കുന്നതിനുമായി കലാപം നടത്താൻ നിജ്ജാർ ധലിവാളിനെ നിയോഗിച്ചു. പിന്നീട് പോലീസ് ഇയാളെ പിടികൂടി. എന്ന് തുടങ്ങി ഒട്ടനവധി ഭീകരാക്രമണ പദ്ധതികളാണ് നിജ്ജാർ ആസൂത്രണം ചെയ്തത്.

ചെറുപ്പ കാലം മുതൽ ഗുണ്ടാ സംഘങ്ങളുമായി പ്രവർത്തിച്ചിരുന്നയാളായിരുന്നു നിജ്ജാർ. 1980 മുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് തുടങ്ങി. 1996-ൽ വ്യാജ പാസ്‌പോർട്ടുമായി കാനഡയിലേക്ക് കുടിയേറി. അവിടെ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തു. പിന്നീട് ആയുധ, സ്‌ഫോടക വസ്തു പരിശീലനത്തിനായി പാകിസ്താനിലേക്ക് പോയെന്നും റിപ്പോർട്ടിലുണ്ട്. ഗുർനേക് സിംഗ് എന്നയാളാണ് നിജ്ജാറിനെ കുറ്റകൃത്യങ്ങളുടെ ലോകത്തിലേക്ക് നയിച്ചത്. 1980- 90 കാലത്ത് ഖലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് (കെഎസ്എഫ്) തീവ്രവാദികളുമായി അടുത്ത ബന്ധം പുലർത്തി. പിന്നീടാണ് ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് തലവൻ ജഗ്താർ സിംഗ് താരയുമായി അടുത്ത ബന്ധം സ്ഥാപിച്ചത്. ഇന്ത്യ പത്ത് ലക്ഷം രൂപയാണ് ഇയാളുടെ തലയ്‌ക്ക് വിലയിട്ടിരുന്നത്.

Tags: Hardeep singh nijjarTraining Camps In CanadaOrganised Attacks In India
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies