'ക്യാപ്‌സ്യൂൾ' എത്തിയത് വെറുതെയല്ല! മനുഷ്യരാശിയുടെ ചരിത്രത്തിലേക്കുള്ള ജാലകമാണ് ഭൂമിയിൽ പതിച്ചത്;  നാസ പറയുന്നത് ഇങ്ങനെ 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ക്യാപ്‌സ്യൂൾ’ എത്തിയത് വെറുതെയല്ല! മനുഷ്യരാശിയുടെ ചരിത്രത്തിലേക്കുള്ള ജാലകമാണ് ഭൂമിയിൽ പതിച്ചത്;  നാസ പറയുന്നത് ഇങ്ങനെ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 11:16 pm IST
FacebookTwitterWhatsAppTelegram

ബെന്നു ഛിന്നഗ്രഹത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്ന ആദ്യത്തെ ദൗത്യത്തിനാണ് ലോകം ഇന്നലെ സാക്ഷ്യം വഹിച്ചത്. നാസയുടെ ഒസിരിസ്-റെക്സ് എന്ന പേടകത്തിൽ നിന്നാണ് വമ്പൻ ക്യാപ്‌സ്യൂൾ യൂട്ടോ മരുഭൂമിയിൽ പതിച്ചത്. 1.2 ബില്യൺ മൈൽ ദൂരത്തെ യാത്രക്കൊടുവിൽ സാമ്പിളുകളെത്തിയത്തോടെ നാസയുടെ സുപ്രധാന ദൗത്യത്തിന് പര്യവസാനമായി. ദൗത്യം അവസാനിച്ചെങ്കിലും ഇനിയാണ് പുതിയ വിവരങ്ങൾ ലോകമറിയുക.

വരുന്ന 159 വർഷങ്ങൾക്ക് ശേഷം ഭൂമിയെ ഇടിച്ച് തരിപ്പണമാക്കാനെത്തുന്ന വില്ലനാണ് ബെന്നുവെന്ന ഛിന്നഗ്രഹം. ബെന്നുവെന്ന കക്ഷി ഓരോ ആറ് വർഷം കൂടുമ്പോഴും ഭൂമിയോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഈ നിർണായക കണ്ടെത്തലിനെ തുടർന്ന് ഭൂമിയെ രക്ഷിക്കാനായണ് നാസ ഒസിരിസ്-റെക്സ്  എന്ന പേടകത്തെ അയച്ചത്. ദൗത്യത്തിന്റെ ലക്ഷ്യം ഭൂമിയെ രക്ഷിക്കുക എന്നതാണെങ്കിലും മനുഷ്യന് കണ്ടെത്താൻ കഴിയാതിരുന്ന പലതും ദൗത്യത്തിലൂടെ പുറംലോകമറിയുമെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന വിവരം. ബെന്നുവിൽ നിന്നെടുത്ത മണ്ണും കല്ലും പഠിക്കുന്നതോടെ ഭൂമിയുൾപ്പെടുന്ന സൗരയൂഥത്തെ തന്നെ പഠിക്കാൻ കഴിയും. ആദ്യകാലത്ത് സൗരയൂഥം എപ്രകാരമായിരുന്നുവെന്നും സൗരയൂഥത്തിന്റെ പരിണാമങ്ങളെ കുറിച്ചുമുള്ള പരമപ്രധാനമായ കാര്യങ്ങളിലേക്ക് ഇത് വിരൽ ചൂണ്ടും. ഇത് മനുഷ്യന്റെ പിറവിയുടെ ചരിത്രത്തിലേക്ക് തന്നെയുള്ള ജാലകമാകും.

യൂട്ടോ മരുഭൂമിയിൽ പതിച്ച ഭീമാകാരനായ സാമ്പിളിനുള്ളിലാണ് പ്രധാന ഭാഗമിരിക്കുന്നത്. പ്രത്യേക ഉപകരണത്തിൽ അടച്ചാണ് മണ്ണും മറ്റും സൂക്ഷിച്ചിരിക്കുന്നത്. ഇതിന് പുറത്ത് വിവിധ തരത്തിലുള്ള പാളികളുണ്ട്.ഈ പാളികൾ നീക്കം ചെയ്ത് സാമ്പിളിനെ നൈട്രജൻ ശുദ്ധീകരണത്തിന് വിധേയമാക്കും. തുടർന്ന് ടെക്‌സാസിലെ ബഹിരാകാശ കേന്ദ്രത്തിലാകും കാനിസ്റ്റർ എന്ന സാമ്പിൾ അടങ്ങിയ പെട്ടി പൊട്ടിക്കുക. തുടർന്ന് ശാസ്ത്രജ്ഞർ പഠനങ്ങൾ നടത്തുകയും നിർണായക കണ്ടെത്തലുകൾ നടത്തുകയും ചെയ്യും.

250 കിലോഗ്രാമോളം ഭാരമുള്ള സാമ്പിളാണ് ഛിന്നഗ്രഹത്തിൽ നിന്ന് ശേഖരിച്ചത്. ഏകദേശം 4.5 ബില്യൺ വർഷം പഴക്കമുള്ള വസ്തുക്കളാണ് ബെന്നുവിലുള്ളതെന്നാണ് വിലയിരുത്തൽ. അതുകൊണ്ടാണ് സൗരയൂഥത്തിന്റെ ആദ്യകാലത്തെ ഘടകങ്ങളാകും ഇതെന്ന് ശാസ്ത്ര ലോകം അനുമാനിക്കാൻ കാരണം. ഇത് സംബന്ധിച്ചുള്ള പഠനമാകും പ്രധാനമായും നടക്കുക. സാമ്പിൾ ഭൂമിയിലെത്തിച്ചെങ്കിലും പ്രധാന പേടകം ഇപ്പോഴും ബെന്നുവിന്റെ ഉപതിതലത്തിൽ തന്നെയുണ്ട്. പ്രൊപ്പൽഷൻ സംവിധാനം നിലവിൽ പ്രവർത്തനക്ഷമമാണെന്നും എല്ലാ ശാസ്ത്ര ഉപകരണങ്ങളും പ്രവർത്തിക്കുന്നതായും നാസ അറിയിച്ചു. ഇതും ഏറെ പ്രതീക്ഷ നൽകുന്നതാണ്.

Tags: NASABennu Asteroidwhy it matters
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies