വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ ഒരു നയം സ്വീകരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. തിരിച്ചടവ് ഉറപ്പാക്കുന്നതിനാണ് എസ്ബിഐ പുതിയ നയം സ്വീകരിക്കുന്നത്. ചെറുകിട വ്യവസായവുമായി ബന്ധപ്പെട്ടും മറ്റുമുള്ള ചെറു വായ്പകളെ കേന്ദ്രീകരിച്ചാണ് നീക്കം. പ്രതിമാസ തവണകൾ അടയ്‌ക്കുവാൻ പ്രതിസന്ധി നേരിടുന്നവരെ ഒരു പായ്‌ക്കറ്റ് ചോക്ലേറ്റുമായാകും അധികൃതർ കാണാൻ എത്തുക.
ബാങ്കിൽ നിന്നുമുള്ള റിമൈൻഡർ കോളിന് മറുപടി നൽകാതെ പ്രതിമാസ തവണകൾ തിരിച്ചടയ്‌ക്കാൻ പദ്ധതിയിടുന്നവർ ഉണ്ടാകാം. ഇതിനാൽ തന്നെ ഇവരെ അറിയിക്കാതെ ഉപയോക്താവിന്റെ വീടുകളിൽ എത്തി കണ്ടുമുട്ടുന്നതാണ് രീതി. വായ്പകളുടെ കൃത്യ സമയത്തുള്ള തിരിച്ചടവ് ഉറപ്പാക്കുന്നതിനാണ് ബാങ്ക് ഈ പുതിയ മാർഗ്ഗം സ്വീകരിക്കുന്നത്. ഉപയോക്താവിന്റെ വീട്ടിൽ ഒരു പായ്‌ക്കറ്റ് ചോക്ലേറ്റുമായി അപ്രതീക്ഷിത സന്ദർശനമാണ് എസ്ബിഐ പൈലറ്റ് പ്രോജക്ടറായി നടത്തിയത്.
ചെറുകിട വായ്പക്കാർ ഉൾപ്പെടെയുള്ളവരെ കൃത്യസമയത്ത് വായ്പ തിരിച്ചടയ്‌ക്കാൻ പ്രോത്സാഹിപ്പിക്കുക എന്നത് ലക്ഷ്യം വെച്ചാണ് ബാങ്കിന്റെ പുതിയ നീക്കം. ബാങ്കിൽ നിന്നുമുള്ള റിമൈൻഡർ കോളിന് മറുപടി നൽകാത്തവരെ വീടുകൾ സന്ദർശിച്ച് ചോക്ലേറ്റ് പാക്കറ്റ് നൽകി കടം അടച്ച് തീർക്കാൻ പ്രേരിപ്പിക്കലാണ് ലക്ഷ്യം. വായ്പ എടുത്തവർ അറിയാതെ അപ്രതീക്ഷിതമായി അവരുടെ വീട്ടിൽ എത്തുക എന്നതാണ് നല്ല മാർഗ്ഗമെന്നാണ് എസ്ബിഐ കണ്ടെത്തിയിരിക്കുന്നത്.