പത്തനംതിട്ട: അപ്പർ കുട്ടനാടൻ മേഖലയിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിയുന്നു. പ്രദേശത്തെ വീടുകളിൽ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. ജില്ലയിൽ കഴിഞ്ഞ നാലു ദിവസമായി ശക്തമായി പെയ്ത മഴയെ തുടർന്ന് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുകയായിരുന്നു. എന്നാൽ കുട്ടനാട്ടിൽ ഇന്നലെ രാത്രി മുതൽ മഴയ്‌ക്ക് ശമനം സംഭവിച്ചതിനെ തുടർന്ന് പ്രദേശത്തെ വെള്ളം ഇറങ്ങി തുടങ്ങുകയായിരുന്നു.
തിരുവല്ല താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടെങ്കിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിക്കേണ്ട സാഹചര്യമില്ലെന്ന് തഹസിൽദാർ പറഞ്ഞു. മേഖലയിൽ നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ലെന്നും തഹസിൽദാർ പി.എ. സുനിൽ അറിയിച്ചു
തിരുമൂലപുരം മംഗലശ്ശേരി, പുളിക്കത്ര മാലി, പെരിങ്ങര പഞ്ചായത്തിലെ മേപ്രാൽ, നിരണം പഞ്ചായത്തിലെ മാലിശ്ശേരി, കൊമ്പൻകേരി എന്നീ പ്രദേശങ്ങളിലെ നിരവധി വീടുകളിലാണ് വെള്ളം കയറിയത്.