അഗർത്തല: ത്രിപുരയിൽ രണ്ട് വിഘടനവാദ സംഘടനകളെ കേന്ദ്ര സർക്കാർ നിരോധിച്ചു. നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര, ഓൾ ത്രിപുര ടൈഗർ ഫോഴ്‌സ് എന്നീ സംഘടനകളാണ് നിരോധിച്ചത്. യുഎപിഎ ചുമത്തി അഞ്ച് കൊല്ലത്തേക്കാണ് നിരോധനം. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കി.
ത്രിപുരയിൽ വ്യാപകമായി വിധ്വംസക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സംഘടനയാണ് നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുരയും ഓൾ ത്രിപുര ടൈഗർ ഫോഴ്‌സും. ത്രിപുരയെ ഭാരതത്തിൽ നിന്ന വിഭജിച്ച് പരാമാധികാര രാഷ്‌ട്രമാക്കുക എന്ന മുദ്രാവാക്യം മുന്നോട്ട് വെക്കുന്ന ഭീകര സ്വഭാവമുള്ള സംഘടനകളാണിത്.
ബാപിസ്റ്റ് ചർച്ചുകളുടെ പിന്തുണയൊടു കൂടി നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര നിരവധി ഹിന്ദു സന്യാസിമാരെ കൊലപ്പെടുത്തിയിരുന്നു. ഒരു കാലത്ത് ത്രിപുരയിൽ വ്യാപകമായിരുന്ന നിർബന്ധിത മതപരിവർത്തനത്തിന് ആയുധം കൊണ്ട് ഇവർ പിന്തുണ നൽകിയിരുന്നു. എന്നാൽ 2014 ന് ശേഷം ഇവരുടെ ശക്തിയിൽ കാര്യമായ ക്ഷയം സംഭവിച്ചു. സംഘടനകളുടെ പ്രവർത്തനം പൂർണ്ണമായും തടയുക എന്ന ലക്ഷ്യം വെച്ചാണ് ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്.