ലണ്ടൻ: ഖലിസ്ഥാൻ ഭീകരവാദികൾ നിരന്തരമായി മാനസികമായി പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നുവെന്ന് ബ്രിട്ടനിലെ സിഖ് റെസ്റ്റോറന്റ് ഉടമ ഹർമൻസിംഗ് കപൂർ. ഖലിസ്ഥാൻ ഭീകരരുടെ വേട്ടയാടലുകളിൽ ബ്രിട്ടീഷ് ഭരണകൂടം നടപടികൾ സ്വീകരിക്കുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു.
9 മാസമായി ഖലിസ്ഥാൻ ഭീകരർ ഭീഷണപ്പെടുത്തുകയാണ്. ഖലിസ്ഥാൻ ഭീകരർ വാഹനം നശിപ്പിച്ചു. ഖലിസ്ഥാൻ ഭീകരതയെ തുറന്നുകാട്ടി ഹർമൻസിംഗ് കപൂർ സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചിരുന്നു. ഭീകരർ തന്റെ കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായി ഹർമൻ സിംഗ്് ആരോപിക്കുന്നു.
യുകെയിൽ 26 വർഷമായി ജീവിക്കുന്നു. പക്ഷേ കഴിഞ്ഞ ഒന്നര വർഷമായി ഇവിടെ ഖലിസ്ഥാൻ ഭീകരവാദ പ്രവർത്തനങ്ങൾ സജീവമാണ്. ഇതുമായി ബന്ധപ്പെട്ടുളള വീഡിയോ ഞാൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന അവരുടെ ആവശ്യം ഞാൻ നിരസിച്ചതിനാൽ കഴിഞ്ഞ 9 മാസമായി ഇക്കൂട്ടരുടെ ഭീഷണികൾ നേരിടുകയാണ് – ഹർമൻസിംഗ് കപൂർ പറഞ്ഞു.
‘ലണ്ടനിൽ ജീവിക്കുമ്പോൾ ഞാൻ സുരക്ഷിതനായിരിക്കുമെന്നാണ് കരുതിയത്. എന്നാൽ തെറ്റിപ്പോയി. അവർ എന്നെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.’ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഹർമൻസിംഗ് വ്യക്തമാക്കി.















