ന്യൂഡൽഹി: ഭാരതവും ഭാരതീയരും ഇസ്രായേലിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഫോൺ കോളിന് മറുപടിയായാണ് ഭാരതത്തിന്റെ പിന്തുണ നരേന്ദ്രമോദി അറിയിച്ചത്. പിന്തുണ നൽകിയതിന് ഇസ്രായേലും നന്ദി പറഞ്ഞു. ഹമാസ് ഭീകരാക്രമണത്തിന് തൊട്ടു പിന്നാലെ തന്നെ ഭാരതം ഇസ്രായേലിനൊപ്പം ഉറച്ചു നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. ബെഞ്ചമിൻ നെതന്യാഹുവിനെ നേരിട്ട് വിളിച്ച് ഐക്യദാർഢ്യം കൂടി പ്രഖ്യാപിച്ചതോടെ ലോക രാഷ്‌ട്രങ്ങൾ ഭാരതത്തെ ഉറ്റുനോക്കുകയാണ്.
ഇസ്രായേലിലെ നിലവിലെ സ്ഥിതിഗതികൾ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പങ്കുവെച്ചു. ”ഈ പ്രയാസകരമായ സാഹചര്യത്തിൽ ഭാരതവും ഭാരതീയരും ഇസ്രായേലിനൊപ്പം ഉറച്ചു നിൽക്കുന്നു. ഭീകരതയെ ചെറുത്തു നിർത്താനാണ് ഭാരതം ആഗ്രഹിക്കുന്നത്. ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥനകളും നിങ്ങൾക്കൊപ്പമുണ്ട്”- എന്നായിരുന്നു നെതന്യാഹുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ കുറിച്ചത്.
I thank Prime Minister @netanyahu for his phone call and providing an update on the ongoing situation. People of India stand firmly with Israel in this difficult hour. India strongly and unequivocally condemns terrorism in all its forms and manifestations.
— Narendra Modi (@narendramodi) October 10, 2023
“>
പ്രധാനമന്ത്രിയുടെ പിന്തുണയ്‌ക്ക് നന്ദി അറിയിച്ചുകൊണ്ട് ഇസ്രായേൽ അംബാസഡർ നൂർ ഗിലോണും രംഗത്തെത്തി. ”പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക് നന്ദി. ഇന്ത്യയിലെ ജനങ്ങളുടെ പിന്തുണ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യൻ ജനതയ്‌ക്ക് ഇസ്രായേൽ ജനതയുടെ പേരിൽ നന്ദി അറിയിക്കുന്നു”- എന്ന് നൂർ ഗിലോ എക്‌സിൽ കുറിച്ചു. ‘ഇന്ത്യ ഇസ്രായേലിനൊപ്പം’ എന്ന ഹാഷ്ടാഗ് കഴിഞ്ഞ ദിവസം എക്‌സിൽ ട്രെൻഡിംഗ് ആയിരുന്നു.