കോഴിക്കോട്: പോലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടിമുതൽ കടത്തികൊണ്ട് പോയ സംഭവത്തിൽ ക്വാറി ഉടമയുടെ മകൻ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. തൊണ്ടിമുതലായ മണ്ണുമാന്തി യന്ത്രമാണ് കടത്തികൊണ്ട് പോയത്. കോഴിക്കോട് മുക്കം പോലീസ് സ്റ്റേഷനിലാണ് സംഭവം. കേസിൽ
മാർട്ടിൻ സെബാസ്റ്റ്യൻ, ജയേഷ് മോഹൻ രാജ്, റജീഷ് മാത്യു, വേളാങ്കണ്ണി രാജി, ദീലിപ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം നടന്നത്. യുവാവിന്റെ മരണത്തിനിടയാക്കിയ മണ്ണുമാന്തി യന്ത്രം പോലീസ് സ്റ്റേഷനിൽ നിന്ന് ഇവർ കടത്തി കൊണ്ടുപോവുകയായിരുന്നു. ഇതിന് പകരം മറ്റൊരു യന്ത്രം ഇവർ സ്റ്റേഷൻ പരിസരത്ത് കൊണ്ടുവന്നിടുകയും ചെയ്തു. അന്വേഷണത്തിൽ യന്ത്രം മാറിയത് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ആറുപേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്.