ന്യൂഡൽഹി: 26 ആഴ്ച വളർച്ചയുള്ള ഗർഭം ഇല്ലാതാക്കാൻ അനുവദിക്കില്ലെന്ന് കർശന നിർദ്ദേശവുമായി സുപ്രീം കോടതി. 26 ആഴ്ചത്തെ ഗർഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവാഹിതയായ ഒരു യുവതി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ഗർഭം ഇല്ലാതാക്കണമെന്നുള്ള യുവതിയുടെ ഹർജി തള്ളിയത്.
ഞങ്ങൾക്ക് ഹൃദയമിടിപ്പ് തടയാൻ കഴിയില്ല. എംടിപി നിയമപ്രകാരം വിവാഹിതരായ സ്ത്രീകൾക്കും, ഭിന്നശേഷിയുള്ളവർക്കും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കുമാണ് ഗർഭം ധരിച്ച് 24 ആഴ്ചയ്‌ക്ക് ശേഷം ഗർഭം ഇല്ലാതാക്കാനുള്ള അവകാശമുള്ളു. യുവതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയല്ല, 26 ആഴ്ച യുവതി എവിടെയായിരുന്നു. ഇപ്പോൾ എന്തിനാണ് വന്നത്. കോടതി വിധിയിലൂടെ കുട്ടിയെ കൊല്ലാൻ തങ്ങൾക്ക് സാധിക്കില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വിമർശിച്ചു.
കുട്ടിയക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗർഭം ഇല്ലാതാക്കാൻ അനുവദിക്കില്ലെന്ന് കോടതി കർശന നിർദ്ദേശം നൽകിയത്. 26 ആഴ്ചയും അഞ്ച് ദിവസവും പ്രായമുള്ള ഗർഭം ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയിൽ ഹർജി നൽകുകയായിരുന്നു.