ഹോച്ചിമിൻ സിറ്റി: വർത്തമാനകാലത്ത് ഗാന്ധിയൻ ചിന്തകൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് വിദേശകാര്യ മന്ത്രി ജയശങ്കർ. വിയറ്റ്നാമിൽ ഹോച്ചിമിൻ സിറ്റിയിലെ താവോഡാൻ പാർക്കിലെ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി രാഷ്‌ട്രീയരംഗത്ത് മാത്രമല്ല നയതന്ത്രമേഖയിലും വലിയ പ്രചോദനം ആണെന്ന് അദ്ദേഹം പറഞ്ഞു. അഹിംസയ്‌ക്കും സത്യത്തിനും സ്വാതന്ത്യ സമര പോരാട്ടങ്ങൾക്കും അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാകില്ല എന്ന് ജയങ്കർ അഭിപ്രായപ്പെട്ടു. ഈ സംഭവനകളാണ് അദ്ദേഹത്തിന്റ ജന്മദിനത്തെ ലോകഅഹിംസ ദിനമായി ആചരിക്കാൻ ഐക്യരാഷ്‌ട്രസഭയെ പ്രേരിപ്പിച്ചത്.
ഗാന്ധിയൻ ചിന്തകൾ മനുഷ്യന്റ സാമൂഹിക മൂല്യങ്ങൾക്കും, ആത്മീയതയ്‌ക്കും ശുചിത്വ ശീലങ്ങൾക്കും ശക്തമായ പ്രചോദനമാണ്. ഹോചിമിൻ നഗരത്തിലെ ഗാന്ധി പ്രതിമ അനാച്ഛാദനം ബൗദ്ധ ദർശനങ്ങളിലൂടെയും യോഗയിലൂടെയും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഇരു രാജ്യങ്ങളുടെയും ജനതയുടെ സഹകരണത്തെ ഓർമ്മിപ്പിക്കുന്നു വിദേശകാര്യ മന്ത്രി ഓർമ്മിപ്പിക്കുന്നു വെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. തങ്ങളുടെ ജീവിത കാലഘട്ടത്തിൽ പരസ്പരം യോജിച്ച് പ്രവർത്തിച്ചവരാണ് ഗാന്ധിയും ഹോചിമിന്നും എന്ന് അദ്ദേഹം പറഞ്ഞു.
വിയറ്റ്നാമും ഇന്ത്യയും നല്ല സൗഹൃദരാഷ്‌ട്രങ്ങൾ ആണെന്നും സാമ്പത്തിക സഹകരണം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിൽ ഇരു രാഷ്‌ട്രങ്ങളും മികച്ച സൗഹൃദം പുലർത്തുന്നതായും അദ്ദേഹം പറഞ്ഞു.