തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിയോട് കൂടിയാണ് സംഭവം. ആളപായമില്ല. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക നിഗമനം.
അതേസമയം, തിരുവനന്തപുരത്തെ ജഗതി ജംഗ്ഷനിലെ കടയിലും ഇന്ന് തീപിടിത്തമുണ്ടായി. കാർ അക്സസറീസ് കടയിലാണ് തീപിടിച്ചത്. ഒരു കാർ പൂർണമായും രണ്ടു കാറുകൾ ഭാഗികമായും കത്തി. ഷോട്ട് സെർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. രാവിലെ 7.30 ഓടു കൂടിയാണ് തീ പിടിത്തമുണ്ടായത്. അര മണിക്കൂറോളം തീ ആളി കത്തി. കാർ ആക്സസറീസിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിനാണ് ആദ്യം തീ പിടിച്ചത്. പിന്നാലെ കടയ്ക്കുള്ളിൽ നിർത്തിയിട്ട കാറുകളിലേക്കും തീ പടർന്നു.
കടയിൽ നിരവധി കാറുകളുണ്ടായിരുന്നു. തീ പടരുന്നത് കണ്ട് നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഒരു മണിക്കൂർ കൊണ്ട് തീ പൂർണമായി അണച്ചു. ഏകദേശം 20 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.