ജറുസലേം: ഹമാസ് ഭീകരർക്ക് ശക്തമായ തിരിച്ചടി ശക്തമാക്കി ഇസ്രായേൽ. കഴിഞ്ഞ രാത്രി നടന്ന ഇസ്രായേലിന്റെ റോക്കറ്റാക്രമണത്തിൽ ആറ് ഹിസ്ബുള്ള ഭീകരർ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലിൽ ഇതുവരെ മൂന്ന് ഇസ്രായേൽ സൈനികരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഗാസയിൽ ഹമാസ് ഭീകരർക്ക് ഹിസ്ബുള്ള സഹായം നൽകിയതിന് പിന്നാലെ ലെബനൻ അതിർത്തിയിലും സംഘർഷം ശക്തമാക്കിയിരുന്നു. ഇസ്രായേലിൽ യുദ്ധ കൗൺസിലിന്റെ നിർണ്ണായക യോഗവും ആരംഭിച്ചിട്ടുണ്ട്. ഐഡിഎഫ് നൽകിയ കനത്ത തിരിച്ചടിയിൽ ഇതുവര 12 ഹിസ്ബുള്ള ഭീകരരാണ് വധിക്കപ്പെട്ടത്.
ഇറാൻ പിന്തുണയുള്ള ലെബനൻ ഭീകരസംഘടനയാണ് ഹിസ്ബുള്ള. ഹമാസുമായുള്ള ഇസ്രായേലിന്റെ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഹിസ്ബുള്ള ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതോടെ അതിർത്തി പ്രദേശത്തേക്ക് സാധാരണക്കാർക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. അതിർത്തിയിലെ സാധാരണക്കാരെ മാറ്റി പാർപ്പിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.