പോപ്പ് ഗായികമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ആളാണ് ടെയ്ലർ സ്വിഫ്റ്റ്. അവരുടെ ലൈവ് പെർഫോർമൻസ് കാണുവാനായി എത്ര പണം ചെലവഴിക്കാനും ആരാധകർ തയാറാകാറുണ്ട്. ലൈവ് പെർഫോമൻസ് ഇനത്തിൽ തന്നെ അതിനാൽ ധാരാളം വരുമാനം ഗായികയ്‌ക്ക് വന്നു ചേരാറുണ്ട്.
തന്റെ ശബ്ദം കൊണ്ട് ഒരു സമ്പദ് വ്യവസ്ഥയെ തന്നെ പിടിച്ചു കുലുക്കാൻ കഴിവുള്ള ടെയ്ലർ സ്വിഫ്റ്റ് എന്ന് 33കാരിയുടെ മൊത്തം ആസ്തി 110 കോടി ഡോളറാണ്. അതായത് 9250 കോടി രൂപ. ഈ വർഷം ടെയ്ലർ സ്വിഫ്റ്റിന്റെ 53 യു.എസ് കോൺസേർട്ടുകൾ യുഎസിന്റെ മൊത്തം വരുമാനത്തിൽ ₹35,000 കോടി സംഭാവന ചെയ്തതായാണ് റിപ്പോർട്ട്.
അമേരിക്കയിലെ പെൻസിൽവാനിയയിൽ 1989 ൽ ആൻഡ്രിയ ഗാർഡനറുടെയും സ്‌കോട്ട് കിങ്സ്ലീയുടെയും മകളായാണ് ടെയ്ലർ സ്വിഫ്റ്റ് ജനിച്ചത്. തന്റെ ഒമ്പതാം വയസ്സുമുതൽ സംഗീതത്തിലും കവിതാ രചനയിലും അസാമാന്യ കഴിവും താൽപര്യവും ഇവർ പ്രകടിപ്പിച്ചിരുന്നു. പതിനാലം വയസ്സൽ പ്രൊഫഷണലായി ഗാനരചന ആരംഭിച്ച ടെയ്ലർ സ്വിഫ്റ്റ് 2006ൽ ‘ടെയ്ലർ സ്വിഫ്റ്റ്’ എന്ന പേരിൽ തന്നെ ആദ്യ ആൽബം പുറത്തിറക്കി. തുടർന്നിറക്കിയ ഇറങ്ങിയ ഒരോ ആൽബങ്ങളും ഹിറ്റുകളാണ്. സ്പീക്ക് നൗ, റെഡ്, റെപ്യുട്ടേഷൻ, ലവർ, ഫോക്ക്ലോർ, ഇവൻമോർ, മിഡ്നൈറ്റ് ടെയ്ലർ സ്വിഫ്റ്റിന്റെ പ്രധാന ആൽബങ്ങൾ.