ടെൽഅവീവ്: ഈജിപ്തിലെ സീനായ് മേഖലയിലുള്ള ഗാസ ജനതയ്ക്കായി പുതിയ നയം തയ്യാറാക്കണമെന്ന് നിർദ്ദേശവുമായി ഇസ്രായേൽ ഇന്റലിജൻസ്. ഗാസ പ്രദേശത്തെ ജനങ്ങളെ പൂർണമായും ഈജിപ്തിലെ സീനായ് മേഖലയിലേക്ക് മാറ്റണമെന്നും അവർക്കായി കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നഗരങ്ങൾ നിർമ്മിക്കണമെന്നും ഇസ്രായേൽ ഇന്റലിജൻസ് നിർദ്ദേശിച്ചു.
പ്രദേശവാസികളെ സുരക്ഷിതരാക്കിയാൽ ഹമാസ് പൂർണമായും ഇല്ലാതാവുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഹമാസ് അനുകൂല സംഘടനകളായ ഇസ്ലാമിക് ജിഹാദ്, ഹിസ്ബുള്ള തുടങ്ങിയവ ജോർദാന് ഭീഷണി ഉയർത്തുകയാണ്.
സിറിയയിൽ ബോംബാക്രമണം തുടരുകയാണെന്ന് അമേരിക്ക അറിയിച്ചിരുന്നു. പ്രശ്‌നം സങ്കീർണമായ സാഹചര്യത്തിൽ തങ്ങളുടെ മേഖലയിൽ ഉണ്ടാകുന്ന ആക്രമണം തടയാൻ അതിർത്തിയിൽ പാട്രിയാറ്റ് മിസൈലുകൾ സ്ഥാപിക്കണമെന്ന് അമേരിക്കയോട് ജോർദാൻ ആവശ്യപ്പെട്ടു. അമേരിക്കയുടെ പാട്രിയാറ്റ് മിസൈലുകൾ വിന്യസിക്കുന്നതിന് വേണ്ടിയാണ് ജോർദാൻ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.