ടെൽഅവീവ്: ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രായേലിനുള്ള പിന്തുണ ആവർത്തിച്ച് യുഎസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനാണ് ഇസ്രായോലിനുള്ള പിന്തുണ ആവർത്തിച്ചുറപ്പിച്ചത്. അമേരിക്ക നിലകൊള്ളുന്നിടത്തോളം, ഇസ്രായേൽ ഒറ്റയ്‌ക്കാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഹമാസിന്റെ ക്രൂരത അദ്ദേഹം ഉയർത്തിക്കാട്ടി് ടെൽ അവീവിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ബ്ലിങ്കെൻ ഇത് പറഞ്ഞത്.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെർസോഗ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലും ബ്ലിങ്കെൻ യുഎസിന്റെ പ്രതിബദ്ധത ആവർത്തിച്ചു. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹമാസ് ഭീകരരെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളെയും കണ്ടെത്തി നശിപ്പിച്ചാൽ തന്നെ സാധാരണക്കാരുടെ മരണം കുറയ്‌ക്കാം. അന്താരാഷ്‌ട്ര മാനുഷിക നിയമങ്ങൾക്ക് അനുസൃതമായി ഇസ്രായേൽ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത പ്രസിഡന്റ് ബൈഡൻ നിരന്തരം ഊന്നിപ്പറയുന്നുണ്ട്. ഗാസയിൽ മാത്രമല്ല, വെസ്റ്റ്ബാങ്കിലും, പാലസ്തീനികൾക്കെതിരായ അക്രമവും അവസാനിപ്പിക്കണമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. ഗാസയ്‌ക്കുള്ള സഹായം അടിയന്തിരമായി വർദ്ധിപ്പിക്കുകയും അമേരിക്കൻ പൗരന്മാരെയും മറ്റ് വിദേശ പൗരന്മാരെയും ഗാസയ്‌ക്ക് പുറത്ത് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 7 ആക്രമണത്തിൽ 33 അമേരിക്കക്കാരും 220 വിദേശ പൗരന്മാരും കൊല്ലപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.