ഏകദിന ലോകകപ്പിലെ ശ്രീലങ്കയുടെ മോശം പ്രകടനത്തിന് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സെക്രട്ടറി സ്ഥാനം രാജിവച്ച് മോഹൻ ഡി സിൽവ. ഇന്ത്യയോട് 302 റൺസിന്റെ കൂറ്റൻ തോൽവിയ്‌ക്കാണ് ലങ്ക വഴങ്ങിയത് ടൂർണമെന്റിലെ മോശം പ്രകടനത്തിന് കാരണം സെലക്ഷൻ കമ്മിറ്റിയും എസ്എൽസി അഡ്മിനിസ്‌ട്രേഷനുമാണെന്ന് കായികമന്ത്രി റോഷൻ റണസിങ്കെ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡി സിൽവയുടെ രാജി.
സിൽവയുടെ നേതൃത്വത്തിലുള്ള എസ്എൽസി അഡ്മിനിസ്ട്രേഷൻ ടീം മാനേജ്മെന്റിനോട് വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യയോട് 55 റൺസിന് ഓൾ ഔട്ടായതിന്റെ വിശദീകരണം നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് സിൽവ എൽ.എൽസിയുടെ ചെയർമാൻ സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2025 വരെയാണ് സിൽവയുടെ കാലാവധി. നവംബർ ആറിന് ബംഗ്ലാദേശിനെതിരെയാണ് ശ്രീലങ്കയുടെ അടുത്ത മത്സരം. ഇതുവരെ നടന്ന ഏഴ് മത്സരങ്ങളിൽ രണ്ട് തവണ മാത്രമാണ് ശ്രീലങ്കക്ക് വിജയിക്കാൻ സാധിച്ചിരുന്നത്.