ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു ബാറ്ററെ ടൈം ഔട്ടിലൂടെ പുറത്താക്കുന്ന നിമിഷത്തിന് ഇന്നലെ ഡൽഹിയിൽ നടന്ന ബംഗ്ലാദേശ് – ശ്രീലങ്ക മത്സരം വേദിയായി. ഹെൽമറ്റിലെ തകരാറിനെ തുടർന്ന് ഗ്രൗണ്ടിലെത്താൻ വൈകിയ ശ്രീലങ്കയുടെ എയ്ഞ്ചലോ മാത്യൂസിനെ ടൈം ഔട്ട് അപ്പീൽ ചെയ്ത് ബംഗ്ലാദേശ് പുറത്താക്കുകയായിരുന്നു. പലതവണ അപേക്ഷിച്ചെങ്കിലും മാത്യൂവിന് ഒരവസരം നൽകാൻ ബംഗ്ലാ ക്യാപ്റ്റൻ ഷക്കീബ് അൽ ഹസൻ തയ്യാറായില്ല.
തന്നോട് കാണിച്ച നീതികേടിന് മത്സരത്തിലൂടെയാണ് മാത്യൂസ് മറുപടി നൽകിയത്. ബംഗ്ലാദേശ് ഇന്നിംഗ്‌സിൽ 31 -ാം ഓവർ എറിഞ്ഞ മാത്യൂസ് ഷക്കീബിനെ പുറത്താക്കി. ഷക്കീബ് ക്രീസ് വിട്ടുപോകവെ വാച്ചിൽ നോക്കി ടൈം ഔട്ട് എന്ന് പരിഹസിച്ചാണ് മാത്യൂസ് തന്റെ മധുര പ്രതികാരം വീട്ടിയത്.
എന്നാൽ സംഭവത്തിന് പിന്നാലെ ഷക്കീബിനെതിരെ ക്രിക്കറ്റ് ആരാധകർ വൻ പ്രതിഷേധവുമായി രംഗത്തെത്തി. കളിക്കളത്തിൽ ഇനിയെങ്കിലും മാന്യത കാണിക്കണമെന്നും മാത്യൂസിന് ഒരു അവസരം നൽകാമായിരുന്നു എന്നുമൊക്കെയാണ് ഉയരുന്ന കമന്റുകൾ. ഹസൻ മുൻപ് ഗ്രൗണ്ടിൽ അപമര്യാദയായി പെരുമാറിയതിന്റെ വീഡിയോകളും ഇപ്പോൾ വൈറലാകുന്നുണ്ട്.
ധാക്കാ പ്രീമിയർ ലീഗിനിടെ അംപയറിനോട് കയർക്കുന്നതും സ്റ്റംപ് നിലത്തടിക്കുന്നതും ഉൾപ്പെടെയുള്ള വീഡിയോകളാണ് പ്രചരിക്കുന്നത്. കളിക്കളത്തിൽ അപമര്യാദയായി പെരുമാരിയതിന്റെ പേരിൽ നിരവധി തവണ അച്ചടക്ക നടപടി നേരിട്ടിട്ടുളള താരമാണ് ബംഗ്ലാദേശ് ക്യാപ്റ്റൻ.
— Out Of Context Cricket (@GemsOfCricket) November 6, 2023
I know Shakib Al Hasan was mentally unstable the day he did this.#ShakibAlHasan#timedout
pic.twitter.com/3O2wr4bpUq— Chandra (@Chandu4tweets) November 6, 2023