തൃശൂർ: ദിവാൻജിമൂലക്ക് സമീപം റെയിൽവേ കോളനിയിൽ നടന്ന കൊലപാതകത്തിൽ നാലുപേർ പിടിയിലായി. തിങ്കാഴ്ച രാത്രി ഉണ്ടായ കത്തിക്കുത്തിൽ പുല്ലഴി തെക്കേയിൽ ശ്രീരാഗ് (25) ആണ് കൊല്ലപ്പെട്ടത്. മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. അജ്മൽ, അജീഷ്, സജാദ്, ആൽബിൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. നാലുപേരും ഒരേ സംഘത്തിൽ ഉള്ളവരാണെന്ന് പോലീസ് അറിയിച്ചു.
ശ്രീരാഗും സുഹൃത്തുക്കളുമായും പ്രതികൾക്ക് നേരത്തെ ചില അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കാനാണ് ഇവർ ദിവാൻജിമൂലയിൽ എത്തിയത്. ഇത് ശ്രീരാഗിന്റെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. വർഷങ്ങളായി ഗുണ്ടാ സംഘവും മയക്കുമരുന്ന് കച്ചവടവും വളർന്ന് വരുന്ന സ്ഥമാണ് ദിവാൻജിമൂല. രാത്രിയായൽ സുരക്ഷിതമായി റെയിൽവേ കോളനി വഴി യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കില്ല. ഇതിൽ ഏറെയും ചെറുപ്പകാരാണ് ഉൾപ്പെട്ടിട്ടുള്ളത്.