ലക്നൗ : ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിനിയായ യുവതി നാലുകാലുകളും , മൂന്ന് കൈകളുമുള്ള കുഞ്ഞിന് ജന്മം നൽകി . മുസാഫർനഗർ നിവാസിയായ ഇർഫാനാണ് തന്റെ നവജാത ശിശുവിനെ ചികിത്സയ്‌ക്കായി മീററ്റിലെ ലാലാ ലജ്പത് റായ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നത് .
7 വർഷം മുമ്പാണ് താൻ വിവാഹിതനായതെന്ന് ഇർഫാൻ പറയുന്നു. ഇതിനകം മൂന്ന് പെൺമക്കളുണ്ട്. എന്നാൽ ഇപ്പോൾ ജനിച്ച മകനാണ് നാലുകാലുകളും , മൂന്ന് കൈകളും ഉള്ളത് .കുട്ടി പൂർണ്ണ ആരോഗ്യവാനാണ് . കുട്ടിയുടെ ഈ ശാരീരിക ഘടനയുടെ കാരണങ്ങൾ പരിശോധിച്ചുവരികയാണെന്ന് മീററ്റിലെ ചീഫ് മെഡിക്കൽ ഓഫീസർ (സിഎംഒ) ഡോ. അഖിലേഷ് മോഹൻ പറഞ്ഞു.
ഇതൊരു അത്ഭുതമല്ല. പൂർണ്ണമായ പരിശോധനയ്‌ക്ക് ശേഷം മാത്രമേ തുടർ ചികിത്സ നടത്തൂ . മെഡിക്കൽ സയൻസിൽ ഈ രോഗത്തെ കൺജെനിറ്റൽ ഡിസോർഡർ എന്നാണ് വിളിക്കുന്നതെന്ന് സിഎംഒ പറയുന്നു. ചിലപ്പോൾ ചില കുട്ടികളിൽ ഇത്തരം വൈകല്യങ്ങൾ ഉണ്ടാകാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു.