ഒട്ടാവാ :ഭാരതവുമായുള്ള ഉഭയകക്ഷി പ്രശ്നങ്ങൾ തുടർന്നാൽ രാജ്യത്തിന്റെ വാണിജ്യ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് മുൻ കനേഡിയൻ പ്രധാനമന്ത്രി ക്രിസ്റ്റിക്ലാർക്ക്. കാനഡ ഇന്ത്യ ബിസിനസ് കൗൺസിലിനെ അഭിസംബോധന ചെയ്ത ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പ്രശ്നം സങ്കീർണമായാൽ നഷ്ടം കാനഡയ്ക്ക് മാത്രമാകുമെന്നും അവർ ഓർമ്മിപ്പിച്ചു.
അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുമായി വാണിജ്യ ബന്ധം സ്ഥാപിക്കാൻ വൻ മത്സരം നടന്നുകൊണ്ടിരിക്കുന്ന കാലത്ത് കാനഡ അതിൽ നിന്ന് പുറത്താകുന്നത് രാജ്യത്തിന് അഭികാമ്യമല്ല എന്ന് അവർ അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് കാനഡയുമായി വ്യാപാര ബന്ധമുണ്ട് എന്നാൽ ഇതേ ഉത്പന്നങ്ങൾ ഭാരതത്തിന് ലോകത്തിലെ മറ്റൊരു വിപണിയിൽ നിന്നും വാങ്ങാൻ സാധിക്കും എന്ന് അവർ ചൂണ്ടിക്കാണിച്ചു.
ഏർളി പ്രോഗ്രസ് ട്രേഡ് എഗ്രിമെന്റുമായി ബന്ധപ്പെട്ട് 10 തവണ ചർച്ചകൾ നടന്നു. എന്നാൽ ഖാലിസ്ഥാൻ നേതാവ് നിജ്ജാറിന്റെ കെലപാതകവുമായി ബന്ധപ്പെട്ട ജസ്റ്റിൻ ട്രൂഡോ ഹൗസ് ഓഫ് കോമൺസിൽ സംസാരിക്കുന്നതു വരെ ഇത് തുടർന്നു. ശേഷം അത് നിലയ്ക്കുകയായിരുന്നു എന്നും അവർ പറഞ്ഞു.
ഭാരതവുമായുള്ള വ്യാപാര ബന്ധം തുടരാൻ കാനഡയിലെ പ്രവശ്യകളോട് അവർ ആവശ്യപ്പെട്ടു. ഭാരതവുമായുള്ള വ്യാപാര ബന്ധത്തിന് വളരെ പ്രാധാന്യമുണ്ട് എന്ന് അവർ പ്രവശ്യകളോട് സർക്കാരുകളെ ഓർമ്മിപ്പിച്ചു.നിലവിൽ ഭാരതവുമായുള്ള ഉഭയകക്ഷി ബന്ധം തകർന്നതിൽ കാനേഡിയൻ പ്രീമിയർ ജസ്റ്റിൻ ട്രൂഡോ വലിയ വിമർശനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.