ഇന്തോനേഷ്യയിൽ നിന്നും 60 വർഷങ്ങൾക്ക് മുന്നേ വംശനാശം സംഭവിച്ചു എന്ന് കരുതിയ സസ്തിനിയെ കണ്ടെത്തി. സൈക്ലോപ്‌സ് മലനിരകളിൽ നിന്നാണ് മോണൊട്രെമ്‌സ് വിഭാഗത്തിൽപ്പെട്ട (മുട്ടയിടുന്ന) ആറ്റൻബെറോസ് ലോങ് ബീക്ക്ഡ് എക്കിഡ്‌നയെ കണ്ടെത്തിയത്. കരുത്തേറിയ കാലുകളും മുള്ളുകൾ നിറഞ്ഞ ശരീരവും നീളമേറിയ ചുണ്ടുകളുമാണ് ഇവക്കുള്ളത്.
ജൂൺ, ജൂലായ് മാസങ്ങളിൽ ഓക്‌സ്‌ഫോഡ് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥികൾ നടത്തിയ നിരീക്ഷണത്തിലാണ് വംശനാശം സംഭവിച്ചുവെന്ന് കരുതിയ എക്കിഡ്‌നയെ കണ്ടെത്തിയത്. ശാസ്ത്രജ്ഞനായ ഡേവിഡ് ആറ്റൻബെറോയോടുള്ള ബഹുമാനസൂചകമായിട്ടാണ് എക്കിഡ്‌നയ്‌ക്ക് ഈ പേര് നൽകിയത്. നിരവധി സാഹസിക ഘട്ടങ്ങളിലൂടെയാണ് ഗവേഷകർ കടന്ന് പോയത്. 9 ആഴ്ച നീണ്ട പര്യവേഷണത്തിൽ 25 അംഗങ്ങളാണുണ്ടായത്. നിരീക്ഷണം അവസാനിക്കുന്ന ദിവസത്തിലായിരുന്നു ക്യാമറയിൽ എക്കിഡ്‌ന പ്രത്യക്ഷപ്പെട്ടത്.
രാത്രികാലങ്ങളിലാണ് ഈ എക്കിഡ്‌നകൾ പുറത്തിറങ്ങിയത്. അതുകൊണ്ട് തന്നെ ഇവയെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. 1961-ലാണ് ഒരു ഡച്ച് സസ്യശാസ്ത്രജ്ഞനാണ് ആദ്യമായി എക്കിഡ്‌നകളുടെ സാന്നിധ്യം കണ്ടെത്തുന്നത്. പിന്നീടുള്ളവരൊന്നും ഇവയെ കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ വംശനാശം സംഭവിച്ചുവെന്നാണ് കരുതിയിരുന്നത്. എന്നാൽ ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി കൊണ്ടാണ് ഈ കണ്ടെത്തൽ.















