മുംബൈ: ഓഫറിന് താലി ഊണ് നൽകാമെന്ന് പറഞ്ഞ് മുംബൈ സ്വദേശിയിൽ നിന്നും പണം തട്ടിയെടുത്തു. 38,000 രൂപയാണ് ഇയാളിൽ നിന്നും കവർന്നെടുത്തത്. സംഭവത്തിൽ അഹമ്മദാബാദ് സ്വദേശികളായ ഫൈസാൻ മോഡൻ, ഇർഫാൻ മാലിക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
താലി ഊണിന് 50 രൂപ കിഴിവ് നൽകാമെന്ന് പപറഞ്ഞുള്ള സമൂഹമാദ്ധ്യമത്തിലെ പരസ്യം കണ്ടാണ് മുംബൈ സ്വദേശി സൈറ്റിൽ കയറിയത്. ഇതിൽ ക്ലിക്ക് ചെയ്തപ്പോൾ അക്കൗണ്ടിൽ നിന്നും 38,000 രൂപ പിൻവലിച്ചതായി സന്ദേശം ലഭിക്കുകയായിരുന്നു. അപ്പോഴായിരുന്നു താൻ കബളിപ്പിക്കപ്പെട്ട കാര്യം പരാതിക്കാരന് മനസ്സിലായത്. പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 420 പ്രകാരം വഞ്ചനാകുറ്റം, ഐടി ആക്ടിലെ വിവിധ വകുപ്പുകൾ എന്നിവ ചേർത്താണ് കേസെടുത്തിരിക്കുന്നത്.