ടെൽ അവീവ്: ഹമാസ് തലവൻ ഇസ്മയിൽ ഹനിയുടെ വീട് വ്യോമാക്രമണത്തിൽ തകർത്ത് ഇസ്രായേൽ പ്രതിരോധ സേന. കൊടുംഭീകരനായ ഹനിയ നിലവിൽ ഖത്തറിലാണുള്ളത്. ഹനിയ ഗാസയിൽ ഇല്ലാത്തതിനാൽ ഇയാളുടെ വസതി ഭീകരാക്രമണങ്ങൾ ഗൂഢാലോചന നടത്തുന്നതിനുള്ള സ്ഥലമായാണ് ഹമാസ് ഭീകരർ ഉപയോഗിച്ചിരുന്നത്. ഇവിടെയാണ് കഴിഞ്ഞ രാത്രി ഐഡിഎഫ് വ്യോമാക്രമണം നടത്തിയിരിക്കുന്നത്.
നിരവധി ഭീകരർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും സേന അറിയിച്ചു. എക്സിലൂടെയാണ് ഈ വിവരം ഐഡിഎഫ് പുറത്തുവിട്ടത്. ഗാസ മുനമ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ ഹമാസ് ഭീകരർ പലായനം ചെയത് തുടങ്ങിയെന്ന വിവരം ഐഡിഎഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.