മുതിർന്ന ബോളിവുഡ് നടൻ നാനാ പടേക്കർ വാരണാസിയിൽ സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകനെ തല്ലുന്ന വൈറൽ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവം വാദമായതിന് തൊട്ടുപിന്നാലെ വിശദീകരണവുമായി നടൻ രംഗത്തെത്തി.
ഷൂട്ടിംഗിനിടെ തെറ്റിദ്ധാരണ മൂലമാണ് ഇത് സംഭവിച്ചതെന്ന് താരം വ്യക്തമാക്കി. ഇനിയൊരിക്കലും ഇത്തരമൊരു തെറ്റ് ചെയ്യില്ലെന്നും കൈകൂപ്പി ക്ഷമ ചോദിക്കുന്നതായും എക്‌സിൽ പങ്കിട്ട വീഡിയോയിൽ നാന പടേക്കർ പറഞ്ഞു. “ഞാൻ ഒരു ആൺകുട്ടിയെ തല്ലുന്ന ഒരു വീഡിയോ വൈറലായിരുന്നു. അത്തരം ഒരു രംഗം സിനിമയിലുണ്ടായിരുന്നു. ആദ്യ റിഹേഴ്സൽ കഴിഞ്ഞ് ഞങ്ങൾക്ക് രണ്ടാമത്തെ റിഹേഴ്‌സൽ നടത്താൻ നിശ്ചയിച്ചിരുന്നു. വീണ്ടും റിഹേഴ്സൽ ആരംഭിക്കാൻ സംവിധായകൻ പറഞ്ഞു. വീഡിയോയിലെ കുട്ടി കടന്നുവരുമ്പോൾ ഞങ്ങൾ ആരംഭിക്കാൻ പോകുകയായിരുന്നു. അവൻ ഞങ്ങളുടെ ക്രൂവിൽ ഒരാളാണെന്ന് ഞാൻ കരുതി, സീൻ അനുസരിച്ച് ഞാൻ അവനെ അടിച്ചു, ഞാൻ അവനോട് പോകാൻ പറഞ്ഞു. പിന്നീടാണ് മനസ്സിലായത്, അവൻ ക്രൂവിന്റെ ഭാഗമല്ലെന്ന്. അബദ്ധം മനസ്സിലാക്കിയതൊടെ, ഞാൻ അവനെ തിരികെ വിളിക്കാൻ പോയെങ്കിലും പക്ഷേ അവൻ ഓടിപ്പോയി നടൻ പറയുന്നു.
ഒരാൾ ഈ സംഭവം ഷൂട്ട് ചെയ്തുവെന്നാണ് തോന്നുന്നത്. ഫോട്ടോ എടുക്കാൻ ഞാൻ ആരോടും നോ പറഞ്ഞിട്ടില്ല. അങ്ങനെ ചെയ്യാറുമില്ല. ഇത് അബദ്ധത്തിൽ സംഭവിച്ചതാണ്… എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ, എന്നോട് ക്ഷമിക്കൂ… ഞാൻ ഒരിക്കലും ഇത്തരമൊരു കാര്യം ചെയ്യില്ല, ഇതുപോലെ ഒന്നും ചെയ്യില്ല. അദ്ദേഹത്തോട് നേരിട്ട് മാപ്പ് പറയണമെന്ന് ആഗ്രഹമുണ്ടെങ്കിലും അവൻ ഓടിപ്പോയി. കുട്ടിയെ അനാവശ്യമായി തല്ലിയതാണെന്നാണ് ഞാൻ കരുതുന്നത്… ഞങ്ങൾ അവനെ കണ്ടെത്താൻ ശ്രമിച്ചു, പക്ഷേ ഭയന്ന് അവൻ ഓടിപ്പോയതാകാം,” പടേക്കർ പറഞ്ഞു .
നടൻ നാനാ പടേക്കർ തന്നോടൊപ്പം ഫോട്ടോയെടുക്കാൻ ശ്രമിച്ച ആരാധകന്റെ തലയിൽ അടിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് ക്ഷമാപണം. വാരണാസിയിലെ ദശാശ്വമേധ് ഘട്ടിന് സമീപമാണ് 10 സെക്കൻഡ് ദൈർഘ്യമുള്ള വൈറൽ വീഡിയോ ചിത്രീകരിച്ചത്.
സംഭവത്തിന്റെ വീഡിയോ വൈറലായതോടെ, നാനാ പടേക്കർ ആരെയും തല്ലിയിട്ടില്ലെന്നും വൈറലായ വീഡിയോ ചിത്രത്തിലെ ഒരു രംഗമാണെന്നും വ്യക്തമാക്കി ചിത്രത്തിന്റെ സംവിധായകൻ അനിൽ ശർമ രംഗത്തെത്തി.