തൃശൂർ: കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ 13 മത് കാരുണ്യ ‘മാന്‍ ഓഫ് ദി ഇയര്‍’ പുരസ്കാരം സുരേഷ് ഗോപിക്ക് സമ്മാനിച്ചു. തനിക്ക് ലഭിച്ച പുരസ്കാരം ഭാര്യ രാധികയ്ക്ക് സമര്‍പ്പിക്കുന്നതായി സുരേഷ് ഗോപി ചടങ്ങിൽ പറഞ്ഞു. കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തന്നെ സമൂഹത്തിലേക്ക് നയിച്ചത് രാധികയാണ്. കുട്ടികളെ വളർത്തിയത് പൂർണ്ണമായും അവരാണ്. അതുകൊണ്ടാണ് തനിക്ക് ധാരാളം കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞതെന്ന് സുരേഷ് ഗോപി പറഞ്ഞു
മത്സരാര്‍ത്ഥികള്‍ക്ക് സുരേഷ് ഗോപി സമ്മാനങ്ങള്‍ വിതരണം ചെയ്തു. വാര്‍ഷികാഘോഷ പരിപാടികളുടെ സമാപനവും അവാര്‍ഡ് ദാന സമര്‍പ്പണ സമ്മേളനവും ദേവസ്ഥാനാധിപതി ഉണ്ണി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ് സജിത്ത് പാണ്ടാരിക്കല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ. ഡി ദേവദാസ് സുരേഷ് ഗോപിയെ പൊന്നാട ചാര്‍ത്തി. കോര്‍ഡിനേറ്റര്‍ സലീഷ് തണ്ടാശ്ശേരി പുരസ്കാരം നല്കി. സൊസൈറ്റി സെക്രട്ടറി ഇ.പി. സൈമണ്‍, ട്രഷറര്‍ ഇ.വി.എന്‍. പ്രേംദാസ്, ഓസ്റ്റിന്‍ പോള്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മെഗാ തിരുവാതിരയും വിവിധ കലാപരിപാടികളും അരങ്ങേറി. .