ലക്നൗ : ജനുവരി 22 നാണ് അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നടക്കുന്നത് . ക്ഷേത്രത്തിന്റെ ബാക്കി നിർമാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് ഭക്തർ. പുതിയ ക്ഷേത്രത്തിൽ ശ്രീരാമദേവനായി സ്വർണം, വെള്ളി ആഭരണങ്ങൾ നൽകാൻ ആഗ്രഹം പ്രകടിപ്പിച്ച് നിരവധി സ്ഥാപനങ്ങളും വിശ്വാസികളും മുന്നോട്ട് വന്നിട്ടുണ്ട്.
രാംലല്ലയ്‌ക്കായി പുതിയ ക്ഷേത്രത്തിൽ പ്രത്യേക അലങ്കാരങ്ങൾ ഒരുക്കുന്നുണ്ട് .രാംലാലയുടെ സിംഹാസനം സ്വർണ്ണവും വെള്ളിയും കൊണ്ട് അലങ്കരിക്കും. മൂന്നടി ഉയരമുള്ള സ്വർണ്ണ സിംഹാസനത്തിൽ രാംലല്ലയ്‌ക്കൊപ്പം സഹോദരന്മാരായ ലക്ഷ്മണൻ , ഭരതൻ , ശത്രുഘ്നൻ എന്നിവരെയും പ്രതിഷ്ഠിക്കും . രത്നങ്ങൾ പതിച്ച വസ്ത്രങ്ങളാണ് ഈ വിഗ്രഹത്തിൽ ചാർത്തുക. ഒന്നരകിലോ സ്വർണ്ണത്തിന്റെ ആഭരണങ്ങളാകും വിഗ്രഹത്തിൽ ഉണ്ടാകുക .
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ വ്യാഴാഴ്ച ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയെ കണ്ട് ശ്രീരാമദേവന് സ്വർണക്കുട സമർപ്പിച്ചിരുന്നു . ട്രസ്റ്റ് പരിഗണിക്കുമെങ്കിൽ ശ്രീരാമദേവന് സ്വർണ്ണവും വെള്ളിയും ആഭരണങ്ങൾ സമ്മാനിക്കാൻ മറ്റ് നിരവധി സ്ഥാപനങ്ങളും ഭക്തരും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.