മുംബൈ: അന്താരാഷ്ട്ര യാത്രകൾ നടത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ നിന്നും ലഗേജുമായും മറ്റും ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. പലപ്പോഴും എയർപോർട്ട് മാനദണ്ഡങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളാകും പകുതിയിലധികവും. ഇതേ കുറിച്ച് ഒരു ഗവൺമെന്റ് ഏജൻസി നടത്തിയ സർവ്വേയുടെ കണക്കുകൾ പുറത്ത് വന്നിരുന്നു.
അന്താരാഷ്ട്ര വിമാന യാത്രക്കാരിൽ 27ശതമാനം ആളുകൾക്ക് മാത്രമെ കസ്റ്റംസ് മാനദണ്ഡങ്ങളെ കുറിച്ച് അറിയുവെന്നാണ് പുതിയ പഠനം. സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസ് (സിബിഇസി) നടത്തിയ സർവ്വേ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കസ്റ്റംസ് മാനദണ്ഡങ്ങളും യാത്രക്കാരും തമ്മിൽ വലിയൊരു അന്തരം തന്നെ നിലനിൽക്കുന്നുണ്ടെന്നാണ് സർവ്വേയിലൂടെ പറയുന്നത്.
27 ശതമാനം യാത്രക്കാർക്ക് മാത്രമെ ഇന്ത്യൻ കസ്റ്റംസ് മാനദണ്ഡങ്ങൾ അനുസരിച്ച് യാത്രക്ക് അനുവദനീയമായവ, അല്ലാത്തവ എന്നിവയെ കുറിച്ച് കൃത്യമായ ധാരണയുള്ളത്. ബാക്കി പകുതിയിലധികം ആളുകളും പൂർണ്ണമായോ ഭാഗികമായോ ഇതിനെ കുറിച്ച് അറിവില്ലാത്തവരാണെന്ന് കണക്കുകൾ പറയുന്നു.
സിബിഇസിയും മാനേജ്മെന്റ് സ്കൂളും കൂടിചേർന്ന് ഛത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ടിൽ നടത്തിയ യാത്രക്കാരുടെ പാസഞ്ചർ സ്റ്റാറ്റിസ്ഫാക്ഷൻ ലെവൽ പ്രൊസസ് വഴിയാണ് ഈ സർവ്വേ നടത്തിയത്. കസ്റ്റംസ് ക്ലിയർനസ് പ്രക്രിയുടെ സ്റ്റാറ്റിസ്ഫാക്ഷൻ ലെവൽ പ്രൊസസാണ് നടത്തിയത്. 731 യാത്രക്കാർ പങ്കെടുത്ത സർവ്വേയിൽ 28 ശതമാനം യാത്രക്കാരും കസ്റ്റംസ് മാനദണ്ഡങ്ങൾ കൂടുതൽ നല്ലതാണെന്ന് അറിയച്ചപ്പോൾ 41 ശതമാനം അറിയിച്ചത് മെച്ചപ്പെട്ടതാണെന്നാണ്. ആകെ നാല് ശതമാനം മാത്രമെ മോശമാണെന്ന് അഭിപ്രായപ്പെട്ടുള്ളു.