ഇലോൺ മസ്‌കിന്റെ ഉടമസ്ഥതിയിലുള്ള സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് റോക്കറ്റിന്റെ രണ്ടാം ഘട്ട പരീക്ഷണം നടന്നു. ബഹിരാകാശത്ത് എത്തിയ ശേഷം റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. റോക്കറ്റിലെ ഫ്‌ളൈറ്റ് ടെർമിനേഷൻ സിസ്റ്റം റോക്കറ്റിനെ നശിപ്പിക്കുകയായിരുന്നു.
എന്താണ് റോക്കറ്റ് പൊട്ടിത്തെറിച്ചതിന് പിന്നിലെ കാരണമെന്ന് ഏജൻസി വ്യക്തമാക്കിയിട്ടില്ല. ഇന്ത്യൻ സമയം ആറരയോടെ ആയിരുന്നു വിക്ഷേപണം നടന്നത്. രണ്ടാം ഘട്ട പരീക്ഷണം 85 ശതമാനം വിജയമെന്ന് സ്‌പേസ് എക്‌സ് അറിയിച്ചു. സ്‌പേസ് എക്‌സ് സംഘത്തെ നാസ അഡ്മിനിസ്‌ട്രേറ്റർ ബിൽ നെൽസൺ അഭിനന്ദിച്ചു.
നവംബർ 17-നായിരുന്നു രണ്ടാം ഘട്ട പരീക്ഷണം നടത്താനിരുന്നത്. എന്നാൽ സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് നവംബർ 18-ലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 20-ന് നടന്ന ആദ്യ ഘട്ട പരീക്ഷണത്തിലും സ്റ്റാർഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചിരുന്നു.