ചെന്നൈ : തമിഴ്നാട്ടിലെ സ്റ്റാലിന് മുന്നിൽ നെഞ്ച് വിരിച്ച് വിജയപതാകയുമേന്തി ആർഎസ്എസ് . 53 ഇടങ്ങളിലാണ് പഥസഞ്ചലനം നടക്കുന്നത് . സ്റ്റാലിൻ സർക്കാർ തടയാൻ നോക്കിയ പഥസഞ്ചലനത്തിന് അനുമതി നൽകിയത് മദ്രാസ് ഹൈക്കോടതിയാണ്.
തിരുവണ്ണാമലൈ, തിരുവള്ളൂർ, കാഞ്ചീപുരം, റാണിപ്പേട്ട്, വെല്ലൂർ, തിരുപ്പത്തൂർ, ഹൊസൂർ, കൃഷ്ണഗിരി, ധർമപുരി, സേലം, വാഴപ്പാടി, നാമക്കൽ, ഈറോഡ്, ഗോപിച്ചെട്ടിപ്പാളയം , കല്ല്കുറിച്ചി, തിണ്ടിവനം, കടലൂർ, ചെന്നൈ തുടങ്ങി വടക്കൻ തമിഴ്നാട്ടിൽ 31 സ്ഥലങ്ങളിലാണ് പഥസഞ്ചലനം .
തെക്കൻ തമിഴ്‌നാട്ടിൽ, കരുങ്കൽ തകലൈ, ചെങ്കോട്ടൈ, കോവിൽപട്ടി, രാജപാളയം, മധുരൈ മേലൂർ, കമ്പം, കൊടൈക്കനാൽ, മധുരൈ, പരമക്കുടി, കാരൈക്കുടി, അറന്താങ്ങി, തിരുമയം, നാഗപട്ടണം, മണ്ണാർക്കുടി, പേരാവൂരണി, തഞ്ചാവൂർ, മയിലാടൂർ, മയിലാട് കരൂർ, മടത്തിക്കുളം, തിരുപ്പൂർ, കോത്തഗിരി, എരുമാട്, കോവിൽപാളയം എന്നിങ്ങനെ 22 സ്ഥലങ്ങളിൽ നടക്കുന്നു.
ചെന്നൈയിലെ ഡോ. നല്ലി കുപ്പുസാമി വിവേകാനന്ദ വിദ്യാലയ ജൂനിയർ കോളേജ്, മണലി, കൊരട്ടൂരിലെ ക്രോംപേട്ട് വിവേകാനന്ദ സ്കൂൾ എന്നീ മൂന്ന് സ്ഥലങ്ങളിലാണ് നടക്കുക . പുറപ്പെടുന്ന സ്ഥലങ്ങളിൽ നിന്ന് കുറഞ്ഞത് മൂന്ന് കിലോമീറ്റർ ദൂരത്തിൽ ഘോഷയാത്ര ഉണ്ടാകും . ജാഥയ്‌ക്കുശേഷം പൊതുസമ്മേളനം നടക്കും.
തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട് പരിഗണിച്ച് ജസ്റ്റിസ് ജികെ ഇളന്തിരയ്യരാണ് ആർഎസ്എസ് പഥസഞ്ചലനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഈ ഉത്തരവാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. പഥ സഞ്ചലനത്തിന് തമിഴ്നാട് പോലീസ് അനുമതി നൽകണമെന്നും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാൻ സംസ്ഥാനം തയ്യാറകണമെന്നുമാണ് മദ്രാസ് ഹൈക്കോടതി അറിയിച്ചത്.