കാബുൾ: അഫ്ഗാനിൽ സ്ത്രീകളും കുട്ടികൾകളും അടിസ്ഥാന ചികിത്സ പോലും ലഭിക്കാതെ മരണപ്പെടുമ്പോൾ താലിബാൻ നേതാക്കൾക്ക് വിദേശത്ത് ചികിത്സ തേടുന്നതായി ദി ഡിപ്ലോമാറ്റ് റിപ്പർട്ട് ചെയ്തു. ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി, ദേശീയ പരീക്ഷാ അതോറിറ്റിയുടെ ആക്ടിംഗ് തലവൻ അബ്ദുൾ ബാഖി ബഷീർ അബ്ദുൾ ഷാ, സെൻട്രൽ ബാങ്കിന്റെ തലവനും മുൻ ആക്ടിംഗ് ധനമന്ത്രിയുമായ ഹെദയത്തുള്ള ബദ്രിയും ചികിത്സ തേടി തുർക്കിയിൽ പോയിരിക്കുകയാണ്. അന്താരാഷ്‌ട്ര യാത്ര വിലക്കുള്ള ഇവർ യുഎന്നിന്റെ പ്രത്യേക സമ്മതം വാങ്ങിയാണ് സ്വന്തം ജീവൻ രക്ഷിക്കാൻ അയൽ രാജ്യത്തേക്ക് കടന്നത്.
താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാന്റെ ആരോഗ്യസംരക്ഷണ സംവിധാനം തകർച്ചയുടെ വക്കിലാണ്. രാജ്യത്തിന്റെ പൊതുപണം മുഴുവൻ ആയുധ സംഭരണം പോലുള്ള കാര്യങ്ങളിലേക്ക് ഉപയോഗിക്കുന്നതിനാൽ ഗ്രാമീണ ക്ലിനിക്കുകളും പോഷകാഹാര കേന്ദ്രങ്ങളുടെയും പ്രവർത്തനം നിലച്ചിരിക്കുകയാണ്. അഴിമതിയും ഫണ്ടിന്റെ കുറവും കാരണം ആശുപത്രികൾ പ്രവർത്തിക്കുന്നില്ല.സ്ത്രീകൾക്ക് തനിച്ച് പുറത്ത് പോയി ചികിത്സ തേടാനും രാജ്യത്ത് വിലക്കുണ്ട്. കുറച്ച് ദുരെയുള്ള ആശുപത്രിയിൽ പോകണമെങ്കിൽ പുരുഷൻ അനുഗമിക്കണം.
ചികിത്സിക്കാൻ കഴിയുന്ന ആരോഗ്യപ്രശ്നങ്ങളാൽ പ്രതിദിനം നൂറുകണക്കിന് അഫ്ഗാൻ കുട്ടികളെങ്കിലും മരണത്തിന് കീഴടങ്ങുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ലോകത്തിൽ മാതൃമരണ നിരക്കുകളിലൊന്ന് വർദ്ധിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് അഫ്ഗാൻ. ചികിത്സിച്ച് മാറ്റാവുന്ന പ്രസവാനന്തര സങ്കീർണതകൾ മൂലം നിരവധി സ്ത്രീകളാണ് രാജ്യത്ത് മരണപ്പെടുന്നത്.
സ്ത്രീകളുടെ തൊഴിൽ, വിദ്യാഭ്യാസം, സഞ്ചാരസ്വാതന്ത്ര്യം എന്നിവയ്‌ക്കുള്ള താലിബാൻ നിരോധനം കാരണം മെഡിക്കൽ സ്റ്റാഫ് ക്ഷാമവും രൂക്ഷമാണ്. വനിതാ മെഡിക്കൽ വിദ്യാർത്ഥികളെ താലിബാൻ പരീക്ഷകളിൽ നിന്ന് വിലക്കിയിട്ടുണ്ട്.