ലോകകപ്പ് ഫൈനലിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ ടീമിന്റെ ഡ്രസ്സിംഗ് റൂം സന്ദർശിച്ചതിൽ പ്രശംസയുമായി ഷോയിബ് അക്തർ. ഫൈനലിൽ ഓസ്ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രി ക്രിക്കറ്റ് താരങ്ങൾക്ക് ഐക്യദാർഢ്യം അറിയിക്കാൻ ഡ്രസിംഗ് റൂമിലെത്തിയത്. സീ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
കളിക്കാർക്കൊപ്പമാണ് രാജ്യം എന്ന സന്ദേശമാണ് പ്രധാനമന്ത്രി കൈമാറിയതെന്ന് ഷോയ്ബ് അക്തർ പറഞ്ഞു. അതൊരു വലിയ സന്ദേശമാണ്. ഇന്ത്യ ഒരു രാഷ്‌ട്രമെന്ന നിലയിൽ ടീമിനൊപ്പം നിൽകുന്നു എന്നാണ് ആ സന്ദർശനം കാണിക്കുന്നത്. ഇത് വളരെ പ്രധാനമാണ്. ശരിക്കും ഹൃദയത്തിൽ തട്ടുന്നതാണ്. അദ്ദേഹം കളിക്കാരെ കുട്ടികളെ പോലെയാണ് കാണുന്നത്. നന്നായി കളിക്കണമെന്ന് അവരോട് പറയുന്നു ഇതെല്ലാം അവരുടെ മനോവീര്യം ഉയർത്തും. ഇത് പ്രധാനമന്ത്രിയുടെ മഹത്തായ പ്രതികരണമാണെന്നും ഷോയ്ബ് അക്തർ പറഞ്ഞിരുന്നു.
ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനലിൽ ഇന്ത്യയ്‌ക്കെറ്റ പരാജയത്തെ തുടർന്ന് ഇന്ത്യൻ താരങ്ങളിൽ പലരും വലിയ സങ്കടത്തിലായിരുന്നു. ടീമിന്റെ മനോവീര്യം ഉയർത്താനും ഉർജിതരാക്കാനുമാണ് അദ്ദേഹം കളിക്കാരെ ഡ്രസിംഗ് റൂമിലെത്തി സന്ദർശിച്ചത്. അവരുടെ ഒപ്പം സംസാരിക്കുന്ന പ്രധാനമനന്ത്രിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനോടകം വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഷോയ്ബ് അക്തറിന്റെ വാക്കുകൾ. ടൂർണമെന്റിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടയ മുഹമ്മദ് ഷമിയെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.















