സ്വന്തമായി സംരഭം ആരംഭിക്കാനൊരുങ്ങി ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോലി. 10 വർഷത്തെ കരാറിന് ശേഷമാണ് കോലി കോർണർസ്‌റ്റോൺകമ്പനിയുമായി വേർപിരിയുന്നത്. ക്രിക്കറ്റ് ലോകത്തെ സൂപ്പർ ഏജന്റായ ബണ്ടി സജ്ദേയുടെ ഉടമസ്ഥതയിലുള്ള കോർണര്‍സ്റ്റോൺ കമ്പനി താരങ്ങളെ മാനേജ് ചെയ്യുകയും ബ്രാൻഡിംഗിന് മുൻതൂക്കം നൽകുകയും ചെയ്തിരുന്നു. പ്രധാനപ്പെട്ട ക്രിക്കറ്റ് ടൂർണമെന്റുകളിലും ഇവന്റുകളിലും താരത്തിനൊപ്പം സജ്‌ദേയും കൂടെയുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദവും ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു.
”അതെ, വളരെ വിജയകരമായ കൂട്ടുകെട്ടിന് ശേഷം കോലിയും കോർണർസ്‌റ്റോണുമായുള്ള കരാർ അവസാനിച്ചിരിക്കുന്നു. രോഹിത്, കെഎൽ രാഹുൽ, അജിങ്ക്യ രഹാന, ശുഭ്മാൻ ഗിൽ തുടങ്ങി നിരവധി ക്രിക്കറ്റ് താരങ്ങളാണ് കോർണർസ്‌റ്റോണുമായുള്ള കരാരിൽ നിന്ന് ഇതിന് മുമ്പ് പിന്മാറിയിട്ടുള്ളത്. എന്നാൽ ഇതിന് ശേഷവും കോർണർസ്‌റ്റോണുമായുള്ള കരാർ വിരാട് തുടരുകയായിരുന്നു. ആ ബന്ധത്തിനാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്. ക്രിക്കറ്റ് നെക്സ്റ്റെന്ന ഏജൻസിയാണ് ഇക്കാര്യം പുറത്ത് വിട്ടത്.
എന്നാൽ കമ്പനിയുമായി കോലി കരാർ അവസാനിപ്പിക്കുന്നത് പിന്നാലെ കാരണം ഇതുവരെയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ടിൽ കോലി ഉടൻ തന്നെ പുതിയ കമ്പനി രൂപീകരിക്കുമെന്നും ക്രിക്കറ്റ് നെസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.















