ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റിയനോ റെണാൺഡോക്കെതിരെയുള്ള മോഡൽ കാതറിൻ മയോർഗയുടെ അപ്പീൽ തള്ളി യുഎസ് കോടതി. നിലവിലെ 375,000 ഡോളർ എന്ന നഷ്ട പരിഹാര തുക വർദ്ധിപ്പിക്കണമെന്ന കാതറിന്റെ അപ്പീലാണ് യു എസ് കോടതി തള്ളിയത്.
2022 ജൂണിൽ ലാസ് വെഗാസിൽ റൊണാൾഡോയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസ് റദ്ദാക്കാൻ യുഎസ് മജിസ്ട്രേറ്റ് ജഡ്ജ് ഡാനിയൽ ആൽബ്രെഗ്റ്റ്സ് ശുപാർശ ചെയ്തിരുന്നു. ഇത് റദ്ദാക്കണമെന്നും 2018-ൽ കാതറിൻ ഫയൽ ചെയ്ത സിവിൽ കേസ് വീണ്ടും കോടതി പരിഗണനയ്‌ക്ക് എടുക്കണമെന്നും യുവതിയുടെ അഭിഭാഷകൻ 9-ാമത്തെ സർക്യൂട്ട് അപ്പീൽ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
2009 ൽ ഹോട്ടൽ മുറിയിൽ വച്ച് റൊണാൾഡോ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി മുൻ മോഡൽ കാതറിൻ മയോർഗ പരാതിപ്പെട്ടിരുന്നു. എന്നാൽ പോർച്ചുഗീസ് താരം ആരോപണങ്ങൾ നിഷേധിച്ചു. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു തങ്ങൾക്കിടയിൽ ഉണ്ടായിരുന്നതെന്നും റൊണാൾഡോ വ്യക്തമാക്കിരുന്നു. 2010 ൽ താരത്തിന്റെ കൈയിൽ നിന്ന് യുവതി നഷ്ടപരിഹാരം സ്വീകരിച്ചിരുന്നു. എന്നാൽ മയോർഗ നഷ്ടപരിഹാരത്തിനായി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.