എറണാകുളം: നവകേരള സദസിന്റെ പോസ്റ്റർ ഒട്ടിക്കാൻ ശുചീകരണ തൊഴിലാളികൾക്ക് ഭീഷണി. പെരുമ്പാവൂർ നഗരസഭ സെക്രട്ടറിയാണ് ജോലി സമയം കഴിഞ്ഞ് പോസ്റ്റർ ഒട്ടിക്കാൻ ശുചീകരണ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയത്. അനുസരിക്കാത്തവർ ജോലിക്ക് വരേണ്ടെന്നും സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി തൊഴിലാളികൾ ആരോപിക്കുന്നു.
പുലർച്ചെ ആറ് മുതൽ ഉച്ചയ്‌ക്ക് രണ്ട് വരെയാണ് തൊഴിലാളികൾ നഗരത്തിൽ ശുചീകരണം നടത്തുന്നത്. എല്ലൊടിയും വരെ പണിയെടുത്ത് മടങ്ങാനൊരുങ്ങുമ്പോഴാണ് കെട്ടുകണക്കിന് നവകേരള സദസിന്റെ പ്രചാരണ പോസ്റ്ററുകൾ ഒട്ടിക്കാനുള്ള നിർദ്ദേശം. പോസ്റ്റർ ഒട്ടിക്കുന്നതിന് പ്രശ്നമില്ല. എന്നാൽ കൂലി കൂട്ടി നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അല്ലാത്തപക്ഷം ഡ്യൂട്ടി ഓഫ് നൽകണം. അതുമല്ലെങ്കിവിലെൽ രാ ജോലിക്കിടയിൽ തന്നെ പോസ്റ്റർ ഒട്ടിക്കാൻ അനുവദിക്കണം. എന്നാൽ തൊഴിലാളികളുടെ മൂന്ന് ആവശ്യങ്ങളും നഗരസഭ സെക്രട്ടറി തള്ളുകയായിരുന്നു.
പോസ്റ്റർ ഒട്ടിക്കാൻ തയ്യാറാകാത്ത ശുചീകരണ തൊഴിലാളികൾ തന്റെ അനുവാദമില്ലാതെ ജോലിക്ക് പ്രവേശിക്കരുതെന്നും സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി തൊഴിലാളികൾ പറഞ്ഞു. തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന സാക്കാധാരണരെ വലയ്‌ക്കുന്ന നിലപാടാണ് നഗരസഭാ സെക്രട്ടറി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ചെയർമാൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സെക്രട്ടറിയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.