ബീജിംഗ്: കൊറോണ മഹാമാരിയിൽ നിന്നും മുക്തമാകുന്നതിന് മുമ്പ് ചൈനയിൽ മറ്റൊരു രോഗം പടരുന്നു. പുതിയ തരത്തിലെ ഒരു ന്യൂമോണിയ ആണ് രാജ്യത്ത് പടരുന്നത്. കുട്ടികളിലാണ് രോഗം വ്യാപിക്കുന്നത്. ചൈനയിലെ ആശുപത്രികൾ രോഗ ബാധിതരാൽ നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
രോഗം ബാധിച്ച കുട്ടികൾക്ക് ശ്വാസകോശ വീക്കം, കടുത്ത പനി തുടങ്ങിയ ലക്ഷണങ്ങളാണ് കണ്ടു വരുന്നത്. രോഗം രാജ്യത്താകമാനം പടരുന്നതിനാൽ സ്കൂളുകള്‍ അടച്ചിടേണ്ട സാഹചര്യത്തിലേക്ക് എത്തി തുടങ്ങി എന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രോഗ വ്യാപനം കൂടുതലായ ബീജിംഗിലെയും ലിയോണിംഗിലെയും പല സ്കൂളുകളും ഇതിനോടകം അടച്ചിരിക്കുകയാണ്.
രാജ്യത്ത് പെട്ടെന്ന് പടർന്ന പിടിച്ച ന്യൂമോണിയ രോഗത്തെ സംബന്ധിച്ച് ലോകാരോഗ്യ സംഘടന ചൈനയില്‍ നിന്നും വിശദാംശങ്ങൾ തേടിയിട്ടുണ്ട്. രോഗ വ്യാപനം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യരിലും മൃഗങ്ങളിലും പകര്‍ച്ച വ്യാധികള്‍ നിരീക്ഷിക്കുന്ന പ്ലേറ്റ്ഫോമായ പ്രോമെഡ് കുട്ടികളില്‍ പടരുന്ന ന്യൂമോണിയയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
⚠️UNDIAGNOSED PNEUMONIA OUTBREAK—An emerging large outbreak of pneumonia in China, with pediatric hospitals in Beijing, Liaoning overwhelmed with sick children, & many schools suspended. Beijing Children’s Hospital overflowing. 🧵on what we know so far:pic.twitter.com/hmgsQO4NEZ
— Eric Feigl-Ding (@DrEricDing) November 22, 2023
രോഗം ആദ്യമായി എവിടെയാണ് റിപ്പോർട്ട് ചെയ്തതെന്നോ, എപ്പോഴാണ് ബാധിച്ചതെന്നോ സംബന്ധിച്ചിട്ടുള്ള കാര്യങ്ങളിൽ ചൈനീസ് സർക്കാരിന് വ്യക്തതയില്ല. പക്ഷെ, മുതിർന്നവരിൽ രോഗം ഇതുവരെയും ബാധിച്ചിട്ടില്ല എന്നത് മാത്രമാണ് റിപ്പോർട്ട്. ഇതൊരു മഹാമാരിയായി മാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.