എയർടെൽ, ജിയോ, വിഐ ഏത് മുൻനിര സിമ്മുകൾ വന്നാലും ഹൈറേഞ്ച് പ്രദേശങ്ങളിൽ നമ്മുടെ ഫോണുകളിൽ കവേറേഞ്ച് ലഭിക്കണമെങ്കിൽ ബിഎസ്എൻഎൽ സിം തന്നെ പലപ്പോഴും വേണ്ടി വരാറുണ്ട്. ബിഎസ്എൻഎൽ സിം ഉപയോക്താക്കൾക്കുള്ള ഒരു സന്തോഷവാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
പഞ്ചാബിന് പിന്നാലെ കേരളത്തിലും ബിഎസ്എൻഎൽ 4ജി സേവനം എത്തുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ബിഎസ്എൻഎൽ 4ജിയുടെ ട്രയൽ പഞ്ചാബിലാണ് ആദ്യം നടക്കുന്നത്. കേരളത്തിൽ നിലവിലുള്ള 6,052 ടവറുകൾ വർദ്ധിപ്പിച്ച് 6,923 ടവറുകൾ ആക്കി മാറ്റാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ഇതോടെ കവറേജ് കുറഞ്ഞ സ്ഥലങ്ങളിലും ബിഎസ്എൻഎൽ ശൃംഖല വരുന്നതാണ്.
ബിഎസ്എൻഎൽ ടെലികോം വരിക്കാരിൽ കേരളമാണ് മുന്നിൽ. ഏകദേശം 1,656 കോടി രൂപയാണ് കഴിഞ്ഞ വർഷം കേരളത്തിൽ നിന്നും ബിഎസ്എൻഎൽ കമ്പനിക്ക് ലഭിച്ചത്. ടവറിൽ സ്ഥാപിക്കാനുള്ള ഉപകരണങ്ങളും വൈകാതെ എത്തിച്ചു തുടങ്ങുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇവ പൂർണമായും തദ്ദേശീയമായി നിർമ്മിച്ചെടുത്തവയാണ്. മുമ്പ് എറിക്‌സൺ, നോക്കിയ തുടങ്ങിയ കമ്പനികളുടെ ഉപകരണങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഇനി 5ജി സംവിധാനത്തിലേക്ക് ബിസ്എൻഎൽ മാറുന്ന സാഹചര്യത്തിലും ഈ ഉപകരങ്ങൾ മാറ്റേണ്ടതില്ല. ‘5ജി റെഡി’ ആയ സംവിധാനമാണിത്. അടുത്ത വർഷം ജൂണോടെ രാജ്യമാകെ ബിഎസ്എൻഎൽ 4ജി എത്തുമെന്ന് ബിഎസ്എൻഎൽ മാനേജിംഗ് ഡയറക്ടർ അറിയിച്ചു.