ലോകകപ്പ് ജേതാവ്, വിന്‍ഡീസ് സൂപ്പര്‍ താരത്തിന് ആറുവര്‍ഷം വിലക്ക്

Published by
ജനം വെബ്‌ഡെസ്ക്

ദുബായ്: വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം മാര്‍ലോണ്‍സിന് ആറുവര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. താരത്തിനെതിരെ മൂന്ന് കുറ്റങ്ങള്‍ തെളിഞ്ഞുവെന്ന് അന്വേഷണം സംഘം സ്ഥിരീകരിച്ചു.
വിന്‍ഡീസ് കുട്ടിക്രിക്കറ്റില്‍ രണ്ടു തവണ വിശ്വ കിരീടം നേടുമ്പോഴും ടീമിന്റെ ഭാഗമായിരുന്നു മാര്‍ലോണ്‍ സാമുവല്‍സ്

എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി നിയമലംഘനത്തിനാണ് താരത്തെ വിലക്കിയത്. നവംബര്‍ 11 മുതല്‍ വിലക്ക് നിലവില്‍വന്നു.2019ലെ അബുദാബി ടി10മായി ബന്ധപ്പെട്ടാണ് താരത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. കര്‍ണാടക ടസ്‌കേഴ്‌സിന്റെ ഭാഗമായിരുന്നുവെങ്കിലും സാമുവല്‍സ് കളിച്ചിരുന്നില്ല. നാല് കുറ്റങ്ങളാണ് സാമുവല്‍സിനെതിരെ ചുമത്തിയിരുന്നത്.

ക്രിക്കറ്റ് കളിക്കുമ്പോള്‍ ആനുകൂല്യങ്ങളായി സമ്മാനങ്ങളുംമറ്റും കൈപ്പറ്റി, ലഭിച്ച അനുകൂല്യങ്ങളുടെ ഉറവിടം വെളിപ്പെടുത്തിയില്ല, അന്വേഷണ ഉദ്യോഗസ്ഥരുമായ സഹകരിക്കാതിരുന്നത്, അന്വേഷണത്തിന് ഉപകരിക്കുന്ന വിവരങ്ങള്‍ മറച്ചുവെയ്‌ക്കുക തുടങ്ങിയ കുറ്റങ്ങളാണ് സാമുവല്‍സിനെതിരെ ചുമത്തിയത്.

2012,16 ടി20 ലോകകപ്പ് ഫൈനലുകളില്‍ വിന്‍ഡീസിന്റെ ടോപ് സ്‌കോററായിരുന്നു സാമുവല്‍സ്. 2018ലാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. എല്ലാ ഫോര്‍മാറ്റില്‍ നിന്നുമായി 11,000 ലേറെ റണ്‍സും നേടിയിട്ടുണ്ട്. അതേസമയം 2008ല്‍ സമാന കുറ്റത്തിന് രണ്ടുവര്‍ഷത്തെ വിലക്കും താരം നേരിട്ടിരുന്നു.

Share