ശ്രീനഗർ ; ലഷ്കറെ ത്വയ്ബയുടെ മുതിർന്ന കമാൻഡർ ഖാരിയെ വധിച്ച് ഇന്ത്യൻ സുരക്ഷാസേന . രജൗരിയിലെ ഡാംഗ്രിയിലും കാൻഡിയിലും നടന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് ഖാരി . . കഴിഞ്ഞ ഒരു വർഷമായി രജൗരി, പൂഞ്ച് മേഖലകളിൽ നടന്ന ഭീകരാക്രമണങ്ങളിലും ഖാരി പങ്കെടുത്തിരുന്നു .
പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ഭീകരസംഘങ്ങളിൽ നിന്നാണ് ഖാരി പരിശീലനം നേടിയത് . ജമ്മു കശ്മീർ മേഖലയിലെ ഭീകരവാദം പുനരുജ്ജീവിപ്പിക്കാനായാണ് ഖാരിയെ ലഷ്കർ ഇ ത്വയ്ബ താഴ്വരയിലേയ്ക്ക് അയച്ചത് .
ബോംബ് നിർമ്മാണങ്ങളിലും വിദഗ്ദ്ധനാണ് ഖാരി. പരിശീലനം ലഭിച്ച സ്നൈപ്പറാണ് ഇയാൾ . അതേസമയം രജൗരി ജില്ലയിലെ ബാജിമാൽ മേഖലയിൽ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടൽ രണ്ടാം ദിവസത്തിലേക്ക് കടന്നു.